Showing posts with label Rev Fr James Manjackal. Show all posts
Showing posts with label Rev Fr James Manjackal. Show all posts

Wednesday, September 11, 2019

Celebrating Kerala's Onam festival in the Christian Perspective

I have been celebrating Onam festival since childhood with much pomp and gaiety. Because that was one of the few occasions when we were served sadya (vegetarian meal with many curries and payasam) on plantain leaves. We were also given full freedom to play and make merry throughout. Even when we lived outside Kerala, every year we used to celebrate onam with due importance until recently. More than resident Keralites, I think such celebrations bring more happiness in the non-resident Keralites as it gives a reason for all the Malaylees to gather, chew the cud of their nostalgic memories and utter cheers. 

We were taught in our childhood that Onam is the harvest festival of the people of Kerala. We were also taught and made to believe that onam is the cultural festival celebrated by all Malayalis without any religious difference. However I could notice that it was Hindus and Christians that celebrated onam blindly. Muslims in my neighbourhood rarely celebrated it and that too in a limited manner.

According to the myth that is linked with onam, Kerala was once ruled by a demon king named Mahabali who was depicted as a benevolent and just ruler. Seeing his popularity among his subjects and the prosperity of the land, the devas (gods) became jealous and complained to their head to do away with Mahabali. Then god vishnu disguised as a poor dwarf brahmin named Vamana and appeared before king mahabali and begged for land that can be measured by his foot 3 times. The king promised it immediately. Suddenly vamanan grew into a very huge size and measured the whole of sky with his one foot and the whole earth with his second foot. As there was no more space for the king to offer, obviously he bowed before vishnu and offered his head to place his third foot. Vishnu stepped on mahabali's head and pushed him down to the  netherworld..! Before being pressed down in to the hell, he asked for a boon to visit his people once every year and that was granted..!

Today when I make a self analysis about the appropriateness of celebrating onam in the Christian (Bible) principles, I realize and state that it is improper for the Christians to observe onam. [If I was asked whether it is appropriate for the Christians to celebrate onam a few years ago, I would have strongly said 'yes']! There are many valid reasons in support of my declaration. If you read the Holy Bible, you will find answers whether to hold such celebrations or not. [Please read the book of Deuteronomy in the Holy Bible].

Onam is not linked with any religion or faith. As Hinduism does not prohibit any such celebrations, there is no harm for them to celebrate it. But for a Christian believing any such myths or observing such festivals is forbidden. When Christianity believes that demons (asuras) are satanic how can we accept one from their community as a king..? Even logically, how can anyone welcome a devil if he comes from the hell to visit his dear ones every year..?

It is very sad and condemnable to see some Catholic Priests connecting onam and other pagan practices in the Church and more horribly during the Holy Mass. It is nothing but what is warned by the Word God in Matt 24:15, “You will see ‘The Awful Horror’ of which the prophet Daniel spoke. It will be standing in the holy place.” (Note to the reader: understand what this means!)

Some people may think and fear that if we do not join in celebrating the festivals of our Hindu neighbours, will we disrupt religious harmony? Never! Every Christian is obliged to love everyone irrespective of his race or religion as all are created by God and are His children. But we should not have any other gods other than 'Yahweh', the One and only Living God! 

You will get a concrete answer to this from the video form of the message by Rev Fr Daniel Poovannathil: Topic: Violation of the 1st Commandment


Please find time to go through the article shared by Rev Fr James Manjackal meditatively which is published on the occasion of this onam:


ഓണം ക്രിസ്ത്യാനിക്ക് ആഘോഷിക്കാമോ ?
-Rev Fr. James Manjackal

കേരളീയരുടെ ദേശീയോത്സവം എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഓണം ഒരിക്കല്‍കൂടി സമാഗതമായി! ജാതിമതഭേദമന്യേ ഏവരും അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു; എന്നാല്‍ അതിന്റെ വൈരുദ്ധ്യവും, ക്രിസ്ത്യാനിക്ക് ഇതുമായുള്ള ബന്ധത്തെയും കുറിച്ച് അല്പം ഒന്ന് ചിന്തിക്കാം. ഇത് വായിക്കുമ്പോള്‍ ആരും നെറ്റി ചുളിയ്ക്കണ്ട എന്നുകൂടി ഓർമ്മപ്പടുത്തുന്നു!!! ഇതിലൊക്കെ എന്തിരിക്കുന്നു എന്ന നിസ്സംഗതയ്ക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും! -

വാമനനും, മാവേലിയും!

കെട്ടുകഥകളുടെ ആകെത്തുകയായ ഹിന്ദുമതത്തിലെ അനേകം അന്ധവിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടതാണ് അവതാരകഥ! ഹൈന്ദവ സങ്കല്പമനുസരിച്ച് മഹാവിഷ്ണുവിന്; മത്സ്യത്തില്‍ ആരംഭിക്കുന്ന പത്ത് അവതാരങ്ങളുണ്ട്, ഇവയില്‍ രണ്ട് അവതാരങ്ങളാണ് വാമനനും പരശുരാമനും.

മാവേലിയെ പാതാളത്തിലേക്കു ചവിട്ടിതാഴ്ത്താന്‍ അവതരിച്ചത് വാമനനാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു, പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കേരളമുണ്ടായെന്നും പറയപ്പെടുന്നു? അവതാരക്രമത്തില്‍ വാമനനുശേഷമാണ് പരശുരാമന്‍ അവതരിച്ചതെന്നും ഹിന്ദുക്കള്‍ പറയുന്നു. അപ്പോള്‍, രസകരമായ ഒരു ചോദ്യം!

കേരളം ഭരിച്ചിരുന്ന മാവേലിയെ ചവിട്ടിത്താഴ്ത്താന്‍ ദേവലോകത്തുനിന്നു വാമനന്‍ വന്നുപോയതിനുശേഷമാണോ കേരളം നിര്‍മ്മിക്കാന്‍ പരശുരാമന്‍ മഴുമായി എത്തിയത്? എങ്കിൽ മാവേലി ഭരിച്ചത് ഏതു കേരളമായിരിക്കും?? മനുഷ്യന്‍റെ ബൗദ്ധീകനിലവാരത്തെ പരിഹസിക്കുന്ന ഇത്തരം കെട്ടുകഥകളുടെ പിറകേ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചവർ പോകരുതെന്ന് ആദ്യമേ അപേക്ഷിക്കുന്നു! (1599ലെ ഉദയംപേരൂര്‍ സൂനഹദോസിലെ കനോനകളില്‍ ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കരുതെന്ന് നിഷ്ക്കർഷിച്ചിട്ടുണ്ട്)

മഹാബലി ഒരു അസുരനാണ്. അസുരന്‍ എന്നാല്‍ തിന്‍മയുടെ മൂര്‍ത്തി. തൃക്കാക്കരയപ്പന്‍ എന്നത് ഭാരതത്തിലെതന്നെ ഏക വിഷ്ണു സങ്കല്പമാണ്. വിഷ്ണുവിന്‍റെ വാമനാവതാരമാണ് തൃക്കാക്കരയപ്പന്‍ അഥവാ ഓണത്തപ്പന്‍! ഇതില്‍നിന്നു വ്യക്തമാകുന്ന ഒരുകാര്യം; ഓണത്തപ്പന്‍ എന്നു വിളിക്കപ്പെടുന്നത് മാവേലിയെയല്ല, വിഷ്ണുവിന്‍റെ അവതാരമായ വാമനനെയാണ്. അതിനാല്‍തന്നെ ഓണമെന്നത് ഹൈന്ദവരുടെമാത്രം ഒരുത്സവമാണെന്നു കൂടി മനസ്സിലാക്കാം. 

മഹാബലിക്കഥയുടെ ചരിത്രം!

ക്രിസ്തുവിനു മുന്‍പ് ആറാം നൂറ്റാണ്ടില്‍ അസ്സീറിയന്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു “അസ്സർ ബാല്‍” ഈ നഗരത്തിന്‍റെ ദേവനും
അങ്ങിനെ ബാല്‍ “അസ്സർ ബാല്‍” എന്ന് വിളിക്കപ്പെടുവാന്‍ തുടങ്ങി . (എലോം രാജാവായ Khumma-Khaldash മൂന്നാമനെ അസ്സീറിയന്‍ ചക്രവര്‍ത്തി Ashurbanipal, യുദ്ധത്തില്‍ തടവുകാരനായി പിടിച്ചതോടെ എലോം രാജ്യം ചരിത്രപരമായി തുടച്ചു നീക്കപ്പെട്ടു . എലാമുകളില്‍ ഒരു വിഭാഗം ആളുകളെ തടവുകാരായി പിടിക്കുകയും ചെയ്തു.)

ഈ പ്രവചനം ശ്രദ്ധിക്കുക! ഞാൻ ഏലാമിന്റെ മേല്‍ ദിഗന്തങ്ങളില്‍നിന്നു കാറ്റുകളെ അയയ്ക്കും. അവര്‍ നാലുപാടും ചിതറും. ഏലാമില്‍നിന്ന് ഓടിപ്പോകുന്നവര്‍ അഭയം തേടാത്ത ഒരു രാജ്യവും ഉണ്ടായിരിക്കുകയില്ല. ജറമിയ 49:36. നിരന്തരമുള്ള അസ്സീറിയന്‍ ആക്രമണങ്ങളും അധിനിവേശങ്ങളും, അവിടെ ജീവിച്ചിരുന്ന എലാമുകളുടെ ജീവിത രീതിയെ ബാധിച്ചു. കാലക്രമേണ ഏലാമുകൾ ഇന്ത്യയിലേക്ക് കുടിയേറിപ്പോൾ അവർ കൂടെ കൊണ്ടുപോന്ന “അസ്സർ ബാല്‍” അസുരബലി ആയി മാറി എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

മഹാബലിപുരവും ബാബേല്‍ ഗോപുരവും തമ്മിലുള്ള കഥയിലെ സാമ്യവും, അവിടുത്തെ ക്ഷേത്രങ്ങള്‍ക്ക് അസ്സീറിയന്‍ ക്ഷേത്ര സമുച്ചയങ്ങളുടെ രീതികളോടുള്ള സാമ്യവും ഇതിന് പിന്തുണ നല്കുന്നു. The Great Baal അങ്ങിനെ ഇന്ത്യയില്‍ മഹാബലി ആയി മാറി. ബാബേല്‍ ഗോപുരം നിര്‍മ്മിച്ച നിമ്രോദ് തന്നെയാണ് തന്നെത്താന്‍ ദൈവമായി പ്രഖ്യാപിച്ചു പിന്നീട് ബാല്‍ ആയി മാറിയത് എന്നും ഇക്കൂട്ടത്തില്‍ ഓര്‍ക്കണം . (അതായത് ബാബേല്‍ ഗോപുരം പണിതത് ബാല്‍, മഹാബലിപുരം പണിതത് ബലി ! രണ്ടും മുകളില്‍ നിന്നും തകര്‍ക്കപ്പെട്ടു ).

മഹാബലി വര്‍ഷം തോറും ഭൂമിയിലേക്ക്‌ വരുകയും പിന്നീട് പാതാളത്തിലേക്ക്‌ തിരികെ പോകുകയും ചെയ്യുന്നതുപോലെ ബാലും ആണ്ടോടാണ്ട് ജീവിക്കുകയും മരിക്കുകയുംചെയ്യും  എന്നാണ് മെസപ്പെട്ടോമിയൻ വിശ്വാസം!(ഈ മഹാബലിപുരവും കേരളത്തിലല്ല എന്നുള്ളതാണ് കൗതുകം)

മെസപ്പെട്ടോമിയയില്‍ നിന്നും വണ്ടി കയറിയ ബാല്‍ അങ്ങനെ ഇപ്പോൾ കേരളത്തിലെ ക്രിസ്തീയ ദേവാലയങ്ങളില്‍ വരെ എത്തി നില്കുന്നു!
അവസാനം ഒരു കാര്യമേ പറയാനുള്ളൂ മത സൗഹാര്‍ദം കാണിക്കേണ്ടത് മറ്റു മതങ്ങളുടെ ആചാരങ്ങളെയും ദേവന്മാരെയും പള്ളിക്കകത്ത്‌ വിളിച്ചു കയറ്റിയിട്ടല്ല, മറിച്ച് ഇതര മതസ്ഥരെ സ്നേഹിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നതിലൂടെയാണ്. പള്ളിയില്‍ അത്തപ്പൂ ഇടീലും ഓണാഘോഷവും നടത്തിയാല്‍ അത് എങ്ങിനെ മത സൗഹാര്‍ദം ആകും?

യേശുക്രിസ്തു പറഞ്ഞ ഈ വചനം ഓർക്കുക: “ദാനിയേല്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോൾ” – ‘വായിക്കുന്നവൻ ഗ്രഹിക്കട്ടെ’- മത്തായി 24:15.
വെറും ഒരു കെട്ടുകഥ; കാലക്രമത്തില്‍ സ്വീകാര്യത നേടുകയും, പിന്നീട് ഒഴിച്ചുകൂടാനാകാത്ത ആചാരമായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് ഇവിടെ നാം കണ്ടത്!.

കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ രണ്ടാംവരവിനെ പ്രത്യാശയോടെ കാത്തിരിയ്ക്കേണ്ട ക്രിസ്ത്യാനി, മാവേലിക്കുവേണ്ടി പള്ളിമുറ്റത്ത് പൂക്കളമൊരുക്കുന്നത് ശരിയോ തെറ്റോ എന്ന് ചിന്തിക്കുക!
മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം;
അ തിനുശേഷം വിധി എന്ന്‌ നിശ്‌ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്‌തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്‍മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥ മല്ല, തന്നെ ആകാംക്‌ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്‌ഷയ്‌ക്കുവേണ്ടി.
ഹെബ്രായര്‍ 9 : 27-28(CCC 668)
നിങ്ങളുടെ കര്‍ത്താവ്‌ ഏതു ദിവസം വരുമെന്ന്‌ അറിയാത്തതുകൊണ്ട്‌ നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍.
മത്തായി 24 : 42

സഭ പ്രശ്നങ്ങളിലൂടെ നീങ്ങുമ്പോള്‍ സഭയെത്തകര്‍ക്കാന്‍ സാത്താന്‍ കിണഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ നമുക്കെങ്ങനെ ഓണം ആഘോഷിച്ച്, ഓണസദ്യയും കഴിച്ച് നിഗളിക്കാന്‍ സാധിക്കും? യേശു പറഞ്ഞു, പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം(പിശാച്) പുറത്തുപോവുകയില്ല.
മര്‍ക്കോസ്‌ 9 : 29
നാം സഭയെ സ്നേഹിക്കുന്നുവെങ്കില്‍ ഓണാഘോഷവും ഓണസദ്യയും ഉപേക്ഷിച്ച് ആന്നേദിവസം നമുക്ക് ഉപവസിച്ച് പ്രാര്‍ത്ഥിക്കാം.

“യഹോവയായ ദൈവം അരുളിച്ചയ്യുന്നു: നീ അവരുടെ (വിജാതിയരുടെ) ദേവന്മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുത്. അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത്.”. പുറപ്പാടു് 23:24.
വിഗ്രഹങ്ങളെ  തൊട്ട് തൊഴാനോ കഴുന്നെടുക്കുന്ന അമ്പ് തൊട്ട് നമസ്ക്കരിക്കാനോ സഭ അനുവദിച്ചിട്ടില്ല. ദൈവത്തിന്റെ മുന്‍പില്‍ നാം ഓരോരുത്തരും  കണക്കുകൊടുക്കണം എന്നോര്‍ക്കുക. 
ദൈവം ഏറ്റവും കൂടുതല്‍ വെറുക്കുന്ന കാര്യമാണ് ദൈവമക്കള്‍ അന്യദേവന്‍മാരുടെ പിറകെ പോകുന്നത്. ഇസ്രായേല്‍ജനത്തെ ദൈവം ശിക്ഷിച്ചതിന്റെ പ്രധാന കരണം അവര്‍ അന്യദേവന്‍മാരുടെ പിറകെപോയി വിഗ്രഹങ്ങളെ ആരാധിക്കുകയും കുമ്പിടുകയും വിഗ്രഹാര്‍പ്പിതവസ്തുക്കള്‍ ഭക്ഷിച്ചതും കൊണ്ടാണ്. 

ആകയാല്‍ പ്രിയപ്പെട്ടവരേ, വിഗ്രഹാരാധനയില്‍നിന്ന്‌ ഓടിയകലുവിന്‍.
1 കോറിന്തോസ്‌ 10 : 14
ഇന്ന് തിന്‍മ പെരുകുന്നതെന്തുകൊണ്ടാണ്? അസമാധാനവും രോഗങ്ങളും ദുഖഃങ്ങളും ദുരിതങ്ങളും  വര്‍ദ്ദിക്കുന്നതെന്തുകൊണ്ടാണ്?. ഒന്നാം പ്രമാണം ലംഘിക്കുന്നതുകൊണ്ടല്ലേ?

അവര്‍ അനശ്വരനായ ദൈവത്തിന്‍െറ മഹത്വം നശ്വരനായ മനുഷ്യന്‍െറ യോ പക്‌ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.
അതുകൊണ്ട്‌ ദൈവം, അവരെ തങ്ങളുടെ ഭോഗാസക്‌തികളോടുകൂടെ, ശരീരങ്ങള്‍ പരസ്‌പരം അവമാനിതമാക്കുന്നതിന്‌, അശുദ്‌ധിക്ക്‌ വിട്ടുകൊടുത്തു.
എന്തെന്നാല്‍, അവര്‍ ദൈവത്തിന്‍െറ സത്യം ഉപേക്‌ഷിച്ച്‌ വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്‌ടാവിലുമുപരി സൃഷ്‌ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തു. 
റോമാ 1 : 23

നീ നിന്‍െറ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്‌മാവോടും, പൂര്‍ണമനസ്‌സോടും, പൂര്‍ണ ശക്‌തിയോടുംകൂടെ സ്‌നേഹിക്കുക.
മര്‍ക്കോസ്‌ 12 : 30
നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്‍െറ കല്‍പന പാലിക്കും.
യോഹന്നാന്‍ 14 : 15. എന്‍െറ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ്‌ എന്നെ സ്‌നേഹിക്കുന്നത്‌. എന്നെ സ്‌നേഹിക്കുന്നവനെ എന്‍െറ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും.
യോഹന്നാന്‍ 14 : 21

വിഗഹാര്‍പ്പിത വസ്തുക്കള്‍ ഭക്ഷിക്കരുത്.

വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവസ്‌തുക്കള്‍, രക്‌തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്നു നിങ്ങള്‍ അകന്നിരിക്കണം. 
അപ്പ. പ്രവര്‍ത്തനം 15 : 29

വെളിപാട്‌ 2:14, എങ്കിലും, നിനക്കെതിരായി ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്‌: വിഗ്രഹങ്ങള്‍ക്ക്‌ അര്‍പ്പിച്ചവ ഭക്‌ഷിക്കാനും വ്യഭിചാരംചെയ്യാനും ഇസ്രായേല്‍ മക്കള്‍ക്കു ദുഷ്‌പ്രരണ നല്‍കാന്‍ ബാലാക്കിനെ പഠിപ്പിച്ച ബാലാമിന്‍െറ ഉപദേശങ്ങള്‍ മുറുകെപിടിക്കുന്നവര്‍ അവിടെയുണ്ട്‌. 
അതുപോലെ തന്നെ, നിക്കൊളാവോസ്‌ പക്‌ഷക്കാരുടെ പ്രബോധനങ്ങളെ മുറുകെപ്പിടിക്കുന്നവരും അവിടെയുണ്ട്‌. അതുകൊണ്ട്‌ അനുതപിക്കുക; അല്ലെങ്കില്‍, നിന്‍െറ അടുത്തേക്കു ഞാന്‍ ഉടനെ വന്ന്‌ എന്‍െറ വായിലെ വാള്‍കൊണ്ട്‌ അവരോടു പോരാടും.
ആത്‌മാവ്‌ സഭകളോടു പറയുന്നതെന്തെന്നു ചെവിയുളളവന്‍ കേള്‍ക്കട്ടെ. വിജയം വരിക്കുന്നവനു ഞാന്‍ നിഗൂഢ മന്ന നല്‍കും. അവനു ഞാന്‍ ഒരു വെള്ളക്കല്ലുംകൊടുക്കും: അതില്‍ ഒരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്നു സ്വീക രിക്കുന്നവനൊഴികെ മറ്റാരും അറിയുകയില്ല. വെളിപാട്‌ 2:14.

 യേശുവാണ് ഏകരക്ഷകന്‍.

 ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12. കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍െറ കുടുംബവും രക്‌ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
യേശു നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായി കുരിശില്‍ മരിച്ചു. തന്‍റെ സ്വന്ത രക്തം കൊടുത്ത് നമ്മെ വിലയ്ക്കു വാങ്ങി സ്വര്‍ഗരാജ്യത്തിന് അവകാശികളാക്കി. ആ ഒരു ബോദ്ധ്യം നമുക്കുണ്ടായിരിക്കണം. ആ സ്നേഹത്തിനു പകരം ഞാനെന്തു നല്കും....
കര്‍ത്താവേ അങ്ങേയ്ക്കിഷ്ടമില്ലാത്തതൊന്നും ഞാനിനി ചെയ്യില്ല. സാത്താന്‍റെ വഞ്ചനയില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ.

നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
യോഹന്നാന്‍ 8 : 32

എന്താണ് സത്യം...
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍െറ അടുക്കലേക്കു വരുന്നില്ല.
യോഹന്നാന്‍ 14 : 6

യേശു പറഞ്ഞു,  ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും.
യോഹന്നാന്‍ 11 : 25 

അനന്തരം രാജാവ്‌ (യേശു) തന്‍െറ വലത്തുഭാഗത്തുള്ളവരോട്‌ അരുളിച്ചെയ്യും: എന്‍െറ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്‌ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്‌ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.
മത്തായി 25 : 34
ഇതാണു ശിക്‌ഷാവിധി: പ്രകാശം (യേശു ) ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്‌ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു.
യോഹന്നാന്‍ 3 : 19
അനന്തരം അവന്‍ തന്‍െറ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന്‌ പിശാചിനും അവന്‍െറ ദൂതന്‍മാര്‍ക്കുമായി സജ്‌ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍.
മത്തായി 25 : 41

അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്‌. അസന്‍മാര്‍ഗികളും വിഗ്ര ഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും
കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല.

ഓണമെന്നു പറഞ്ഞ് സമയം കളയാതെ യേശുവിന് ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കിക്കൊണ്ട് ദൈവരാജ്യത്തെക്കുിച്ച് അന്വേഷിക്കൂ... ബൈബിള്‍ വായിക്കൂ... വചനദീപം മറ്റുള്ളവര്‍ക്കും നല്‍കൂ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

സഭയ്ക്കുവേണ്ടിയും സഭാധികാരികള്‍ക്കുവേണ്ടിയും സഭയിലെ വിശ്വാസികള്‍കള്‍ക്കു വേണ്ടിയും ഓണസദ്യ ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം നിങ്ങളും ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.