Saturday, March 2, 2024

St Joseph's Vanakkamasam: March 1-31 Daily Prayer (Malayalam)


വിശുദ്ധ യൗസേഫ് പിതാവിന്റെ വണക്കമാസമായ മാർച്ചു മാസത്തിലെ 31- ദിവസ പ്രതിദിന പ്രാർത്ഥനകൾ. 

പരിശുദ്ധ കത്തോലിക്കാ സഭയിൽ പരിശുദ്ധ മാതാവ് കഴിഞ്ഞാൽ കൂടുതൽ ബഹുമാനിക്കപ്പെടുന്നതും കൂടുതൽ വകുപ്പുകൾ നൽകപ്പെട്ടിരിക്കുന്നതുമായ വിശുദ്ധൻ വന്ദ്യനായ മാർ യൗസേഫ് പിതാവ് ആണ്. മനുഷ്യനായി ജന്മമെടുത്ത ദൈവപുത്രന് ഒരു പിതാവിന്റെ സ്ഥാനം വഹിക്കാനും, പരിശുദ്ധ കന്യകാ മാതാവിന് ഒരു യോഗ്യനായ വിരക്തഭർത്താവിന്റെ സ്ഥാനം വഹിക്കാനും അങ്ങനെ തിരുകുടുംബത്തെ കരുതലോടെ പരിപാലിക്കാനും സർവശക്തനായ ദൈവം തെരെഞ്ഞെടുത്ത ശ്രേഷ്ഠ വ്യക്തിത്വമാണ് വിശുദ്ധ ഔസേഫ് പിതാവ്! 

ഔസേഫ് പിതാവിനെപ്പറ്റി വിശ്വാസികൾ പൊതുവെ പറയാറുള്ള ചൊല്ല് ഓർക്കുന്നത് അദ്ദേഹത്തിന്റെ വരങ്ങൾ നൽകാനുള്ള ശക്തി നമ്മൾക്ക് മനസിലാക്കിത്തരും: "ആരുടെ അടുത്ത് പോയിട്ടും ശരിയായിട്ടില്ലെങ്കിൽ യൗസേഫ് പിതാവിന്റെ പക്കൽ പോയാൽ മതി. അവിടെയാണ് സകല നിധികളും സൂക്ഷിച്ചു വെച്ചിട്ടുള്ളത്"! 

ആഗോള കത്തോലിക്കാ തിരുസഭയുടെയും കുടുംബങ്ങളുടെയും കുടുംബ നാഥന്മാരുടെയും ഗർഭിണികളായ അമ്മമാരുടെയും യാത്രക്കാരുടെയും കുടിയേറ്റക്കാരുടെയും ആശാരിപ്പണിക്കാരുടെയും വീടുപണിക്കാരുടെയും തൊഴിലാളികുടെയും ഉൾപ്പെടെ അനേക കാര്യങ്ങളുടെ മധ്യസ്ഥൻ അദ്ദേഹമാണ്. വിശുദ്ധ യൗസേഫ് പിതാവിന്റെ മദ്ധ്യസ്ഥ ശക്തി ഇപ്പോഴും തിരുസഭയിൽ പല വിശ്വാസികൾക്കും ശരിക്കും അറിവില്ല എന്നുള്ളതാണ് ഖേദകരമായ ഒരു വസ്തുത. അദ്ദേഹം ഒരു ശാന്ത സ്വഭാവക്കാരനും സൗമ്യനും മിത ഭാഷിയും ആണെങ്കിലും തന്നോട് വിശ്വാസപൂർവം വ്യത്യസ്തങ്ങളായ അനുഗ്രഹങ്ങൾ യാചിക്കുന്ന ഭക്തർക്ക് അവ നൽകുവാൻ ഒട്ടും അമാന്തം കാണിക്കാറില്ല.

എല്ലാ വർഷവും മാർച്ചു മാസത്തിലെ പത്തൊൻപതാം തീയതി (March 19) യൗസേഫ് പിതാവിന്റെ മരണ തിരുന്നാൾ ആഘോഷിക്കപ്പെടുന്നു. അതുകൊണ്ടു മാർച്ച് മാസം വി: ഔസേഫ് പിതാവിന്റെ വണക്കമാസമായി ആചരിക്കപ്പെടുകയും എല്ലാ ദിവസവും ഓരോ ചെറിയ പ്രാർത്ഥനയും ജപിക്കപെടുന്നു. പ്രാർത്ഥന ചെറുതാണെങ്കിലും ഇതു മുടങ്ങാതെ വിശ്വാസത്തോടെ ചൊല്ലുന്നവർക്ക്‌ നിരവധിയായ അനുഗ്രഹങ്ങൾ ലഭിക്കുന്നതായും കാലാകാലങ്ങളായി ലോകം മുഴുവൻ കണ്ടുവരുന്നു!

(Note: വണക്കമാസത്തിലെ പ്രാർത്ഥനയിൽ സാധിക്കുമെങ്കിൽ ലുത്തീനിയയും എന്നും ചൊല്ലാവുന്നതാണ്)


വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ അനുഗ്രഹിക്കണമേ)

മിശിഹായേ, അനുഗ്രഹിക്കണമേ.
(മിശിഹായേ , അനുഗ്രഹിക്കണമേ)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
(മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ)

മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)
ലോകരക്ഷകനായ ക്രിസ്തുവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

പരിശുദ്ധാത്മാവായ ദൈവമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)
ഏകദൈവമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ, (ഞങ്ങള്‍ക്കു വേണ്ടി…)

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

ഗോത്രപിതാക്കളുടെ പ്രകാശമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

ദൈവജനനിയുടെ ഭര്‍ത്താവേ,  (ഞങ്ങള്‍ക്കു വേണ്ടി…)

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,  (ഞങ്ങള്‍ക്കു വേണ്ടി…)

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,  (ഞങ്ങള്‍ക്കു വേണ്ടി…)

തിരുക്കുടുംബത്തിന്‍റെ നാഥനേ,  (ഞങ്ങള്‍ക്കു വേണ്ടി…)

എത്രയും നീതിമാനായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ വിരക്തനായ വി.യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ വിവേകിയായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ ധീരനായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

ക്ഷമയുടെ ദര്‍പ്പണമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,  (ഞങ്ങള്‍ക്കു വേണ്ടി…)

തൊഴിലാളികളുടെ മാതൃകയേ,  (ഞങ്ങള്‍ക്കു വേണ്ടി…)

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

കന്യകകളുടെ സംരക്ഷകാ,  (ഞങ്ങള്‍ക്കു വേണ്ടി…)

കുടുംബങ്ങളുടെ ആധാരമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

നിര്‍ഭാഗ്യരുടെ ആശ്വാസമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

രോഗികളുടെ ആശ്രയമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,  (ഞങ്ങള്‍ക്കു വേണ്ടി…)

പിശാചുക്കളുടെ പരിഭ്രമമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

തിരുസ്സഭയുടെ പാലകാ,  (ഞങ്ങള്‍ക്കു വേണ്ടി…)

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻകുട്ടി ആയിരിക്കുന്ന ഈശോ തമ്പുരാനേ, 
(കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻകുട്ടി ആയിരിക്കുന്ന ഈശോ തമ്പുരാനേ, 
(കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻകുട്ടി ആയിരിക്കുന്ന ഈശോ തമ്പുരാനേ, 
(കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ.)

കുടുംബനാഥൻ: ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

സമൂഹം: തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
__________________________________________________________________

Vanakkamasam Day-1 (March 1st)

ജപം: 

ഞങ്ങളുടെ പിതാവായ വി. യൗസേപ്പേ, അങ്ങില്‍ ആശ്രയിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ലല്ലോ. ആദ്ധ്യാത്മികവും ഭൗതികവുമായ അനുഗ്രഹങ്ങളാല്‍ അവരെ അങ്ങ്, സമ്പന്നരാക്കുന്നു. ഭക്തവത്സലനായ പിതാവേ, അങ്ങ് ദൈവത്തില്‍നിന്നും പ്രാപിച്ചിരിക്കുന്ന മഹത്വം അന്യാദൃശ്യമാണ്. ഞങ്ങള്‍ പ്രത്യാശപൂര്‍വ്വം ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതിനായി അങ്ങേ സവിധത്തിലണയുന്നു. ഞങ്ങളെ സഹായിക്കണമേ. ആമേൻ
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-2 (March 2nd)

ജപം: 

ദാവീദു രാജവംശത്തില്‍ പിറന്ന വി. യൗസേപ്പേ, അങ്ങ് സകല മനുഷ്യ വ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അര്‍ഹനായിത്തീര്‍ന്നല്ലോ. വന്ദ്യപിതാവേ, അങ്ങേ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിന്‍റെ വിശിഷ്ട സന്താനങ്ങളുമായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രമായതു പോലെ ഞങ്ങള്‍ ദൈവമക്കള്‍ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-3 (March 3rd)

ജപം

ഭൂമിയില്‍ പിതാവായ ദൈവത്തിന്‍റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായ പരിശുദ്ധ കന്യകയുടെ വിരക്ത ഭര്‍ത്താവുമായ വിശുദ്ധ യൗസേപ്പേ, അങ്ങയെ അനിതരസാധാരണമായ വരങ്ങളാല്‍ ദൈവം അലങ്കരിച്ചിരിക്കുന്നു. അവിടുത്തെ അതുല്യമായ മഹത്വം ഞങ്ങള്‍ ഗ്രഹിച്ച് അങ്ങയെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും പരിശ്രമിക്കുന്നതാണ്. പാപികളായ ഞങ്ങള്‍ അങ്ങില്‍ അഭയം പ്രാപിക്കുന്നു. ആദ്ധ്യാത്മികവും ഭൗതികവുമായിട്ടുള്ള അനുഗ്രഹങ്ങള്‍ അങ്ങേ സര്‍വ്വ വല്ലഭമായ മാദ്ധ്യസ്ഥത്താല്‍ ഞങ്ങള്‍ക്കു നേടി തരേണമേ. ഞങ്ങളുടെ ബലഹീനതകളില്‍ അങ്ങ് ഞങ്ങള്‍ക്ക് പ്രത്യാശയും സങ്കേതവുമാകുന്നു. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-4 (March 4th)

ജപം: 

ദാവീദ് രാജവംശജനായ മാർ യൗസേപ്പേ, അങ്ങ് ഇസ്രായേലിന്റെ സൂനുവും അഭിമാനപാത്രവുമത്രേ. ലോക പരിത്രാതാവിന്റെ ആഗമനത്തിനായി ദൈവം അങ്ങയെ പ്രത്യേക വിധമായി തെരെഞ്ഞെടുത്തു അനേകം അനുഗ്രഹങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. മഹത്വത്തിന്റെ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്ന പിതാവേ, അങ്ങേ വത്സല മക്കളായ ഞങ്ങളെ കരുണാപൂർവം കടാക്ഷിക്കണമേ. ഞങ്ങൾ ഉത്തമമായ ക്രിസ്തീയ ജീവിതം നയിച്ച്, കുടുംബത്തിന്റെ മണിദീപങ്ങളും സമുദായത്തിന്റെ അഭിമാനസ്തംഭങ്ങളും തിരുസഭയുടെ ഉത്തമ പുത്രരുമായി ജീവിക്കുവാൻ വേണ്ട അനുഗ്രഹങ്ങൾ വർഷിക്കണമേ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ, 1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-5 (March 5th)

ജപം: 

മഹാത്മാവായ മാര്‍ യൗസേപ്പേ, പരിശുദ്ധ ദൈവജനനിയുടെ വിരക്തഭര്‍ത്താവായി ദൈവം അങ്ങയെ തെരഞ്ഞെടുത്തതുമൂലം അങ്ങേയ്ക്ക് ലഭിച്ചിരിക്കുന്ന മഹത്വം എത്ര അഗ്രാഹ്യമാണ്. ഞങ്ങള്‍ അതില്‍ സന്തോഷിക്കുന്നു. അങ്ങ് ആവശ്യപ്പെടുന്നതെല്ലാം നല്‍കുവാന്‍ സ്വര്‍ഗ്ഗരാജ്ഞി ഒരര്‍ത്ഥത്തില്‍ കടപ്പെടുന്നു. ആയതിനാല്‍ അങ്ങേ മക്കളായ ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ പ്രിയ പത്നിയായ പരിശുദ്ധ കന്യകാമറിയത്തോടു അപേക്ഷിച്ച് ഞങ്ങള്‍ക്ക് നല്‍കേണമേ. പരിശുദ്ധ കന്യകാമാതാവിനെയും അങ്ങയെയും സ്നേഹിക്കുവാനും അനുസരിക്കുവാനും ഞങ്ങളെ സഹായിക്കണമേ. നിങ്ങളുടെ സുകൃത മാതൃക ഞങ്ങള്‍ക്ക് വിശുദ്ധമായ ജീവിതം നയിക്കുന്നതിനുള്ള പ്രചോദനമാകട്ടെ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 


പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-6 (March 6th)

ജപം: 

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവായ വി. യൗസേപ്പേ, അങ്ങേയ്ക്ക് ഈശോമിശിഹായുടെ മേലുള്ള അധികാരം എത്ര അത്ഭുതാവഹമാണെന്നു ഞങ്ങള്‍ ഗ്രഹിക്കുന്നു. പുണൃപിതാവേ, അങ്ങ് ആഗ്രഹിക്കുന്നതൊന്നും ഈശോമിശിഹാ നിരസിക്കുകയില്ലെന്ന് ഞങ്ങള്‍ക്കറിയാം. ആയതിനാല്‍ ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങു ഞങ്ങളെ സഹായിക്കണമേ. ഈശോയെ പൂര്‍ണ്ണമായി അനുകരിക്കാനും ഉത്തമ കൃസ്ത്യാനിയായി ജീവിക്കാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അങ്ങ് ഈശോയോടുകൂടിയും ഈശോയ്ക്കു വേണ്ടിയും എല്ലാം പ്രവര്‍ത്തിച്ചതുപോലെ ഞങ്ങളും എല്ലാം ഈശോയ്ക്ക് വേണ്ടി ചെയ്യാന്‍ പ്രാപ്തരാകട്ടെ. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 


പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-7 (March 7th)

ജപം

പരിത്രാണകര്‍മ്മത്തില്‍ ഈശോമിശിഹായോടും പരിശുദ്ധ കന്യകാമറിയത്തോടും മഹോന്നതമാംവിധം സഹകരിച്ച വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങേ മാതൃക അനുസരിച്ചു ഞങ്ങളും മറ്റുള്ളവരുടെ ആത്മരക്ഷയില്‍ തൽപരരായി  ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ചതിനാല്‍ അവിടുന്ന്‍ ഞങ്ങളുടെ പിതാവായിത്തീര്‍ന്നു. ഞങ്ങള്‍ അങ്ങയോടു കൃതജ്ഞതയുള്ളവരായി ജീവിതം നയിക്കും. മക്കള്‍ക്കനുയോജ്യമായവിധം ഞങ്ങള്‍ ഈശോയെയും ദിവ്യജനനിയെയും അങ്ങയെയും സ്നേഹിക്കുകയും ചെയ്യട്ടെ. അങ്ങേ പൈതൃകമായ പരിലാളനയും സംരക്ഷണവും ഞങ്ങള്‍ പ്രത്യാശിക്കുന്നു. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-8 (March 8th)

ജപം

തിരുക്കുടുംബ നാഥനായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു മാതൃകാകുടുംബനാഥനായിരുന്നു കൊണ്ട് തിരുക്കുടുംബത്തെ നയിച്ചിരുന്നല്ലോ. വത്സല പിതാവേ, കുടുംബനാഥന്‍മാരും, നാഥമാരും തങ്ങളുടെ ചുമതല വേണ്ടവിധത്തില്‍ ഗ്രഹിച്ച് കുടുംബജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസിലെ തിരുക്കുടുംബത്തിന്‍റെ പ്രതീകങ്ങളായിത്തീരട്ടെ. കുടുംബങ്ങളില്‍ ക്രിസ്തീയമായ അന്തരീക്ഷവും സ്നേഹവും സമാധാനവും പരസ്പര സഹകരണവും നിലനിറുത്തണമെ. കുടുംബജീവിതത്തിന്‍റെ ഭദ്രതയും പാവനതയും നശിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് ഞങ്ങളുടെ ഭവനങ്ങളില്‍ പ്രവേശനം ലഭിക്കാതിരിക്കാനുള്ള അനുഗ്രഹം വത്സലപിതാവേ, അങ്ങ് ഞങ്ങള്‍ക്കു നല്‍കേണമേ. ആമേൻ.
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-9 (March 9th)

ജപം

ഭക്തവത്സലനായ മാര്‍ യൗസേപ്പേ, അങ്ങ് ജീവിതത്തില്‍ അനേകം യാതനകള്‍ അനുഭവിച്ചതിനാല്‍ ജീവിത ക്ലേശങ്ങള്‍ അനുഭവിക്കുന്നവരോട് അതീവ കാരുണ്യമുള്ളവനാണല്ലോ. ഞങ്ങള്‍ വിപത്തുകള്‍ നേരിടുമ്പോള്‍ വിഗതധൈര്യരാകാതെ പ്രശാന്തതയോടെ അതിനെ അഭിമുഖീകരിക്കുവാന്‍ വേണ്ട ധൈര്യവും ശക്തിയും നല്‍കണമേ. വിശുദ്ധി പ്രാപിക്കുവാന്‍ സഹനം എത്ര ആവശ്യമാണെന്ന് മനസ്സിലാക്കി അവയെ അഭിമുഖീകരിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക. പ്രിയ പിതാവേ, അങ്ങയുടെ മാതൃക ഞങ്ങള്‍ സഹനത്തില്‍ അനുകരിക്കുവാന്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമേ. ആമേൻ (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-10 (March 10th)

ജപം

ദൈവകുമാരന്‍റെ വളര്‍ത്തു പിതാവായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു ആശാരിയുടെ ജോലി ചെയ്തുകൊണ്ട് തിരുക്കുടുംബത്തെ പരിപാലിച്ചു വന്നല്ലോ. അതിലൂടെ തൊഴിലിന്‍റെ മാഹാത്മ്യവും രക്ഷാകര്‍മ്മത്തില്‍ തൊഴിലിനുള്ള സ്ഥാനവും ഞങ്ങള്‍ക്കു കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ജീവിതാന്തസ്സിന്‍റെ ചുമതലകളും ദൈവപരിപാലനയില്‍ ഞങ്ങൾക്ക് ലഭിക്കുന്ന ജോലികളും തൊഴിലുകളും വിശ്വസ്തതാപൂര്‍വം നിര്‍വഹിച്ചു കൊണ്ട് ജീവിതം ധന്യമാക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. ജോലികളിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ത്യാഗങ്ങളും ഞങ്ങള്‍ ദൈവതിരുമനസ്സിനോടു യോജിപ്പിച്ചുകൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുന്നതാണ്. ആമേൻ (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-11 (March 11th)

ജപം

കന്യാവ്രതക്കാരുടെ കാവല്‍ക്കാരനും ദിവ്യജനനിയുടെ വിരക്തഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, ഞങ്ങള്‍ ആത്മശരീര നൈര്‍മ്മല്യത്തോടു കൂടി ജീവിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കേണമേ. ലോകത്തില്‍ നടമാടുന്ന തിന്മകളെയും വിപത്തുകളെയും മനസ്സിലാക്കി ഞങ്ങള്‍ അവധാനപൂര്‍വ്വം വര്‍ത്തിക്കുവാന്‍ സഹായിക്കണമേ. വന്ദ്യപിതാവേ, അങ്ങും അങ്ങേ മണവാട്ടിയായ പരിശുദ്ധ കന്യകാ മാതാവും ആത്മശരീരശുദ്ധതയെ വളരെയധികം വിലമതിച്ചിരുന്നു. ഞങ്ങളെയും ആ സുകൃതത്തെ സ്നേഹിക്കുവാനും അഭ്യസിക്കുവാനും പ്രാപ്തരാക്കേണമേ. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍‌മാര്‍ എന്നുള്ള ക്രിസ്തുനാഥന്‍റെ ദിവ്യവചസ്സുകളെ ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി ദൈവിക ദര്‍ശനത്തിന് പ്രാപ്തരാക്കട്ടെ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-12 (March 12th)

ജപം

തിരുക്കുടുംബത്തിന്‍റെ പാലകനായ വി. യൗസേപ്പേ, അങ്ങ് അനേകം അപകടങ്ങളില്‍ നിന്നും ദിവ്യശിശുവിനെ സംരക്ഷിച്ചു. ഇന്ന് മിശിഹായുടെ മൗതികശരീരമായ തിരുസഭയ്ക്ക് അനേകം അപകടങ്ങളേയും ഭീഷണികളേയും വെല്ലുവിളികളേയും അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. അവയെ എല്ലാം വിജയപൂര്‍വ്വം തരണം ചെയ്യുവാനും ദൈവജനത്തെ സ്വര്‍ഗ്ഗീയ ഭാഗ്യത്തിലേക്ക് സുരക്ഷിതരായി നയിക്കുവാനും വേണ്ട അനുഗ്രഹം അങ്ങേ ദിവ്യകുമാരനോട് അപേക്ഷിച്ചു നല്‍കേണമേ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-13 (March 13th)

ജപം

ഞങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, അങ്ങേ അഗാധമായ വിശുദ്ധി മൂലം അങ്ങ് ഞങ്ങളുടെ സമുന്നത മദ്ധ്യസ്ഥനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആകയാല്‍ പ്രത്യാശപൂര്‍വ്വം ഞങ്ങള്‍ അങ്ങേ സനിധിയില്‍ അണഞ്ഞു ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. ഈശോ മിശിഹായും പരിശുദ്ധ കന്യകാമറിയവും ധാരാളമായ അനുഗ്രഹങ്ങള്‍ അങ്ങുവഴി നല്‍കുന്നു എന്ന്‍ ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഞങ്ങളുടെ വത്സല പിതാവായി ഞങ്ങളെ അങ്ങു പരിപാലിച്ചു കൊള്ളണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-14 (March 14th)

ജപം

പ്രാര്‍ത്ഥനാ ജീവിതത്തില്‍ ഉന്നതമായ പദവി പ്രാപിച്ച വിശുദ്ധ യൗസേപ്പേ, അങ്ങ് ദൈവവുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നല്ലോ. അങ്ങ് ചെയ്തതെല്ലാം ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയുമായിരുന്നു. വത്സലപിതാവേ, ഞങ്ങളും ദൈവാരാധനയിലും പ്രാര്‍ത്ഥനയിലും തീക്ഷ്ണതയുള്ളവരാകുവാന്‍ അനുഗ്രഹിക്കണമേ. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയും നിര്‍വഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-15 (March 15th)

ജപം

ദാവീദു രാജവംശത്തില്‍ പിറന്ന വിശുദ്ധ യൗസേപ്പേ, അങ്ങ് സകല മനുഷ്യ വ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അര്‍ഹനായിത്തീര്‍ന്നല്ലോ. വന്ദ്യപിതാവേ, അങ്ങേ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിന്‍റെ വിശിഷ്ട സന്താനങ്ങളുമായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രമായതു പോലെ ഞങ്ങള്‍ ദൈവമക്കള്‍ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-16 (March 16th)

ജപം

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അങ്ങേ സ്ഥാനക്കാരനും ഈശോമിശിഹായുടെ വളര്‍ത്തുപിതാവുമായ മാര്‍ യൗസേഫ് എപ്പോഴും അങ്ങേ തിരുമനസ്സ് നിവര്‍ത്തിക്കുന്നതിന് ഉത്സുകനായിരുന്നുവല്ലോ. ഞങ്ങളുടെ വന്ദ്യപിതാവിന്‍റെ മഹനീയ മാതൃകയെ അനുകരിച്ചുകൊണ്ട് ഞങ്ങളും ദൈവഹിതത്തിന് എപ്പോഴും വിധേയരാകട്ടെ. മേലധികാരികളും മാതാപിതാക്കന്‍മാരും അങ്ങേ പ്രതിനിധികളാണെന്നുള്ള വിശ്വാസത്തോടുകൂടി അനുസരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ആമേൻ.  (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-17 (March 17th)

ജപം

മാര്‍ യൗസേപ്പ്പിതാവേ അങ്ങ് ജീവിതത്തിലെ പ്രശ്നങ്ങളെയും വെല്ലുവിളികളെയും ധീരമായി അഭിമുഖീകരിച്ച് യാതനകളിലും ക്ലേശങ്ങളിലും അസാധാരണമായ ക്ഷമയും സഹനശക്തിയും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമങ്ങളും വെല്ലുവിളികളും ഭീഷണികളും ഞങ്ങള്‍ പ്രശാന്തതയോടെ ക്രിസ്തീയമായ പ്രത്യാശയോടും ക്ഷമയോടും കൂടി നേരിടുവാന്‍ വേണ്ട അനുഗ്രഹം നല്‍കണമേ. ഞങ്ങളെ ആത്മീയവും ഭൗതികവുമായ വിപത്തുകളില്‍ നിന്ന്‍ അങ്ങു സംരക്ഷിക്കുകയും ചെയ്യണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

Vanakkamasam Day-18 (March 18th)

ജപം

ഞങ്ങളുടെ പിതാവായ മാര്‍ യൌസേപ്പേ, ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും ക്ലേശങ്ങളെയും ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുന്നതില്‍ അങ്ങ് ഞങ്ങള്‍ക്ക് മാതൃക കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ആപത്തുകളിലും യാതനകളിലും സഹനത്തിന്‍റെ പ്രകൃത്യതീതമായ മൂല്യം ഗ്രഹിച്ചു അതിനെ നേരിടുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ. അങ്ങേ ഭക്തര്‍ക്ക്‌ നേരിടുന്ന വിപത്തുകളില്‍ വത്സല പിതാവേ, അങ്ങ് അവര്‍ക്ക് ആശ്വാസവും ശക്തിയും പ്രദാനം ചെയ്യുകയും പലപ്പോഴും അവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് ഞങ്ങളെ ധൈര്യപ്പെടുത്തുന്നു. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി) 

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.  

Vanakkamasam Day-19 (March 19th)  മാർ യൗസേഫ് പിതാവിന്റെ മരണതിരുന്നാൾ 

ജപം

ഞങ്ങളുടെ വത്സലപിതാവായ മാര്‍ യൗസേപ്പേ, അങ്ങ് ഈശോ മിശിഹായുടെ തൃക്കരങ്ങളില്‍ പരിശുദ്ധ കന്യകയുടെ സാന്നിദ്ധ്യത്തില്‍ സമാധാന പൂര്‍ണ്ണമായി മരണം പ്രാപിച്ചുവല്ലോ. പാപികളായ ഞങ്ങളുടെ മരണ സമയത്ത് ഈശോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും അങ്ങയുടെയും സഹായം ഞങ്ങള്‍ക്കു നല്‍കണമേ. അപ്രകാരം ഞങ്ങള്‍ നിത്യാനന്ദ സൗഭാഗ്യത്തില്‍ ചേരുവാന്‍ അര്‍ഹമായിത്തീരട്ടെ. നല്ല മരണത്തിനു പ്രതിബന്ധമായ പാപത്തെയും അതിന്‍റെ സാഹചര്യങ്ങളെയും ലൗകിക വസ്തുക്കളോടുള്ള അതിരു കടന്ന സ്നേഹത്തെയും പരിത്യജിക്കുവാനുള്ള ധീരത ഞങ്ങള്‍ക്കു നല്‍കണമേ. ആമേൻ (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.  

Vanakkamasam Day-20 (March 20th)

ജപം

മാര്‍ യൗസേപ്പിതാവേ, ഉണ്ണിമിശിഹായെ പന്ത്രണ്ടാമത്തെ വയസ്സില്‍ കാണാതെ പോയപ്പോള്‍ അവിടുന്ന്‍ സീമാതീതമായ ദുഃഖം അനുഭവിച്ചുവല്ലോ. ഞങ്ങള്‍ പാപത്താല്‍ ദൈവത്തെ നഷ്ടപ്പെടുത്തുമ്പോള്‍ ഉത്തമ മനസ്താപത്തോടുകൂടി അവിടുത്തെ അന്വേഷിക്കുവാനും അങ്ങുമായി രമ്യപ്പെട്ട് ഉത്തമമായ ക്രിസ്തീയ ജീവിതം നയിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. ജീവിത ക്ലേശങ്ങളില്‍ ഭാഗ്നാശരാകാതെ ദൈവസഹായത്തോടുകൂടി അതിനെ അതിജീവിക്കുവാനുള്ള ധൈര്യവും സ്ഥിരതയും ഞങ്ങള്‍ പ്രാപിക്കട്ടെ. ഈശോയെ അനുഗമിക്കുവാന്‍ കുരിശുകള്‍ സഹായകരമാണെന്ന് ഞങ്ങളെ പഠിപ്പിക്കേണമേ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.  

Vanakkamasam Day-21 (March 21st)

ജപം

മാര്‍ യൗസേപ്പേ, അങ്ങ് അജയ്യമായ വിശ്വാസത്തോടും അചഞ്ചലമായ പ്രത്യാശയോടും കൂടിയ ഒരു ജീവിതമാണല്ലോ നയിച്ചിരുന്നത്. ഞങ്ങളും ക്രിസ്തീയമായ വിശ്വാസത്തിലും പ്രത്യാശയിലും ഞങ്ങളുടെ ജീവിതം നയിക്കുവാന്‍ ആവശ്യമായ അനുഗ്രഹം നല്‍കണമേ. അനുദിനം ഞങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്ന തത്വസംഹിതകളെയും പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ചു കൊണ്ട് വിശ്വാസത്തിലും പ്രത്യാശയിലും മുന്നേറുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. ദൈവത്തിലും ഈശോമിശിഹായിലുമുള്ള ഞങ്ങളുടെ വിശ്വാസത്തില്‍ ഞങ്ങള്‍ വളരട്ടെ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-22 (March 22nd)

ജപം

മാര്‍ യൗസേപ്പ് പിതാവേ, അങ്ങ് യഥാര്‍ത്ഥ ദൈവസ്നേഹത്തിന്‍റെയും പരസ്നേഹത്തിന്‍റെയും ഉത്തമനിദര്‍ശനമാണ്. അങ്ങില്‍ ആശ്രയിക്കുന്നവരെ സഹായിക്കുവാന്‍ അങ്ങ് സര്‍വ്വ സന്നദ്ധനാണല്ലോ. അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കുന്നതിലും തത്പരനായിരിക്കുന്നു. മനുഷ്യസേവനമായിരുന്നല്ലോ അവിടുത്തെ ജീവിതനിയമം. വന്ദ്യപിതാവേ, ദൈവത്തെ എല്ലാറ്റിലും ഉപരിയായി സ്നേഹിക്കുവാനും സഹോദരങ്ങളില്‍ മിശിഹായേത്തന്നെ ദര്‍ശിച്ച് അവരെ സ്നേഹിക്കുവാനും സേവിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. ക്രിസ്തീയ സ്നേഹത്തിന്‍റെ പ്രേഷിതരായി ഞങ്ങള്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കട്ടെ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-23 (March 23rd)

ജപം

ദിവ്യകുമാരന്‍റെ വളര്‍ത്തുപിതാവും ദൈവജനനിയുടെ വിരക്തഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, അങ്ങ് എളിമയുടെ മഹനീയമായ മാതൃകയാണെന്ന്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. അവിടുത്തെ എളിമയാണല്ലോ അങ്ങേ മഹത്വത്തിന് നിദാനം. ഞങ്ങള്‍ അനുപമമായ അങ്ങേ മാതൃക അനുകരിച്ച് എളിമയുള്ളവരായിരിക്കുന്നതാണ്. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം എളിമയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനും ദൈവാനുഗ്രഹങ്ങള്‍ക്കു  എ അർഹരായിത്തീരുവാനും വേണ്ട വരം ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-24 (March 24th)

ജപം:

തിരുക്കുടുംബത്തിന്‍റെ നാഥനായ മാര്‍ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസ്സിലെ തിരുക്കുടുംബം പോലെ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സ്നേഹസേവനങ്ങളുടെയും വിളനിലമാകുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ നല്‍കേണമേ. കുടുംബാംഗങ്ങള്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും ജീവിക്കട്ടെ. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ക്രിസ്തീയമായ ആദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഈശോമിശിഹായും, പരിശുദ്ധ കന്യകാമാതാവും വന്ദ്യപിതാവേ, അങ്ങും ഞങ്ങളുടെ കുടുംബങ്ങളില്‍ സന്നിഹിതരായി കുടുംബാന്തരീക്ഷത്തെ പവിത്രീകരിക്കേണമേ. അപ്രകാരം ഞങ്ങളുടെ കുടുംബങ്ങള്‍ സ്വര്‍ഗ്ഗീയ ജീവിതത്തിന്‍റെ നാന്ദിയാകട്ടെ. ആമേൻ. 
(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-25 (March 25th)


ജപം:

നീതിമാനായ വിശുദ്ധ  യൗസേപ്പേ, അങ്ങ് സകല സുകൃതങ്ങളാലും സമലംകൃതനായിരുന്നല്ലോ. തന്നിമിത്തം ദൈവസംപ്രീതിക്ക് പാത്രീഭൂതനുമായിരുന്നു. ഞങ്ങള്‍ ക്രിസ്തീയ സുകൃതങ്ങള്‍ തീക്ഷ്ണതയോടു കൂടി അഭ്യസിച്ച് ദൈവ സംപ്രീതിക്ക് പാത്രീഭൂതരാകുന്നതിനുളള അനുഗ്രഹം നല്‍കേണമേ. നീതിപാലനത്തില്‍ ഞങ്ങള്‍ വിശ്വസ്തരായിരിക്കട്ടെ. ദൈവത്തിനു അര്‍ഹമായ ആരാധനയും മേലധികാരികളോടുള്ള അനുസരണവും മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ നീതിയും പാലിക്കുന്നതിന് വേണ്ട അനുഗ്രഹം നല്‍കേണമേ. ദരിദ്രരോടും തൊഴിലാളികളോടും ഔദാര്യപൂര്‍വ്വം പെരുമാറുന്നതിനുള്ള മഹാമനസ്ക്കതയും ഞങ്ങളില്‍ ഉളവാകട്ടെ. ആമേൻ(1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-26 (March 26th)


ജപം:

സ്വര്‍ഗ്ഗരാജ്യത്തില്‍ അതുല്യമായ മഹത്വത്തിനും അവര്‍ണ്ണനീയമായ സൗഭാഗ്യത്തിനും അര്‍ഹനായിത്തീര്‍ന്ന ഞങ്ങളുടെ പിതാവായ മാര്‍ യൗസേപ്പേ, അങ്ങേ വത്സല മക്കളായ ഞങ്ങള്‍ക്കും ഈശോമിശിഹായോടും പരിശുദ്ധ കന്യകാമാതാവിനോടും അങ്ങയോടും യോജിച്ചു കൊണ്ട് സ്വര്‍ഗ്ഗീയ മഹത്വത്തില്‍ ഭാഗഭാക്കുകളാകുവാനുള്ള അനുഗ്രഹം പ്രാപിച്ചു നല്‍കേണമേ. ദൈവം ഞങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യവും ചുമതലകളും വിശ്വസ്തതാപൂര്‍വ്വം നിര്‍വഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. ഞങ്ങളുടെ ബലഹീനതകളും പ്രലോഭനങ്ങളും നിമിത്തം ഭൂതകാലത്തില്‍ ഞങ്ങളില്‍ ഉണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിച്ചു ഇനിമേൽ തീക്ഷ്ണതയോടെ ജീവിക്കുന്നതാണ്. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-27 (March 27th)


ജപം:

ഞങ്ങളുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ, അങ്ങ് സ്വര്‍ഗ്ഗരാജ്യത്തില്‍ എല്ലാ വിശുദ്ധന്മാരായുംകാൾ ഉന്നതമായ മഹത്വം പ്രാപിച്ചിരിക്കുന്നല്ലോ. പാപികളായ ഞങ്ങളും സ്വര്‍ഗീയമായ സൗഭാഗ്യത്തില്‍ എത്തിച്ചേരുവാന്‍ വേണ്ട അനുഗ്രഹം പ്രാപിച്ചു തരണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും തുണയായിരിക്കണമേ. ഞങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിന് പ്രതിബന്ധമായവയെ ദുരീകരിച്ച് അനുദിനം വിശുദ്ധിയില്‍ പുരോഗമിക്കുവാന്‍ അങ്ങേ മഹനീയമായ മാതൃക പ്രചോദനമരുളട്ടെ. വന്ദ്യപിതാവേ, അങ്ങേ സ്വര്‍ഗ്ഗീയ പിതാവിന്‍റെ പക്കലും ദിവ്യകുമാരനായ ഈശോമിശിഹായുടെയും അങ്ങേ മണവാട്ടിയായ കന്യകാമറിയത്തിന്‍റെയും പക്കലും ഞങ്ങള്‍ക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കേണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-28 (March 28th)


ജപം:

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അങ്ങേ വിശ്വസ്ത ശുശ്രൂഷിയായ മാര്‍ യൗസേപ്പിനെ അങ്ങ് മഹത്വപ്പെടുത്തുവാന്‍ തിരുമനസ്സായി. ഞങ്ങള്‍ ആ പുണ്യപിതാവിനെ പുത്രര്‍ക്കനുയോജ്യമായ വിധം ബഹുമാനിക്കുന്നത് അവിടുത്തെ സംപ്രീതിക്കു നിദാനമാണെന്നു ഞങ്ങള്‍ക്കറിയാം. മാര്‍ യൗസേപ്പിനെ അനുകരിച്ച് ഞങ്ങളും അനുദിന ജീവിതത്തില്‍ അവിടുത്തെ ഹിതം മാത്രമനുസരിച്ച് ജീവിക്കാനുള്ള അനുഗ്രഹം നല്‍കേണമേ. മാര്‍ യൗസേപ്പിതാവേ, ഞങ്ങള്‍ക്കു വേണ്ടി ദൈവസവിധത്തില്‍ മാദ്ധ്യസ്ഥം വഹിച്ച് ഉത്തമമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനും അവിടുത്തെ മക്കളാണെന്നു പ്രഖ്യാപിക്കുന്നതിനും ഞങ്ങളെ പ്രാപ്തരാക്കേണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-29 (March 29th)


ജപം:

ലോകപരിത്രാതാവായ മിശിഹായേ, അങ്ങയുടെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പിനെ ഞങ്ങള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അവിടുത്തെ സംപ്രീതിക്ക് അര്‍ഹമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി ആ പിതാവിനെ സ്തുതിക്കുന്നതിന് ഉത്സുകരാകുന്നതാണ്. ഈ വന്ദ്യപിതാവിനെ ഞങ്ങള്‍ സ്നേഹിക്കുന്നു. അദ്ദേഹത്തിന്‍റെ മാതൃക അനുസരിച്ച് അങ്ങേ സേവനത്തില്‍ ഞങ്ങള്‍ തത്പരരായിരിക്കും. മാർ യൗസേഫ് പിതാവേ, ഈശോയിലും ഈശോയ്ക്കു വേണ്ടിയും ഈശോയോടു കൂടിയും ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുവാന്‍ ഞങ്ങളെ ശക്തരാക്കേണമേ. ഉത്തരവാദിത്വ പൂര്‍ണ്ണമായ ക്രിസ്തീയ ജീവിതം നയിച്ച് ദൈവമക്കളുടെ ഗണത്തില്‍ ഉള്‍പ്പെടുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങളുടെ പിതാവേ, അങ്ങ് ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമെന്ന് ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-30 (March 30th)


ജപം:

ദൈവജനനിയായ പരിശുദ്ധ കന്യകാമാതാവേ, അങ്ങേ വിരക്തഭര്‍ത്താവായ മാര്‍ യൗസേപ്പിനോടുള്ള ഭക്തി അങ്ങേയ്ക്ക് പ്രസാദജനകവും അനുഗ്രഹദായകവുമാണെന്ന് ഞങ്ങള്‍ ഗ്രഹിക്കുന്നു. അതിനാല്‍ ഈ പുണ്യപിതാവിനോടു സവിശേഷ ഭക്തിയുള്ളവരായി ഞങ്ങൾ ജീവിച്ചു കൊള്ളാം. നാഥേ, അങ്ങയെയും ദിവ്യകുമാരനെയും മാര്‍ യൗസേപ്പിനെയും കൂടുതല്‍ അറിയുവാനും സ്നേഹിക്കുവാനും നിങ്ങളുടെ വിശ്വസ്ത ദാസര്‍ക്കനുയോജ്യമായ ജീവിതം നയിക്കുവാനും ആവശ്യമായ അനുഗ്രഹം നല്‍കണമേ. മാര്‍ യൗസേപ്പേ, അങ്ങ് പരിശുദ്ധ  കന്യകയെ സ്നേഹിക്കുകയും സേവനമര്‍പ്പിക്കുകയും ചെയ്തതുപോലെ  ഞങ്ങളും ദൈവമാതാവിനെ സ്നേഹിക്കുവാനും അവരുടെ സേവനത്തിന് ഞങ്ങളെത്തന്നെ പ്രതിഷ്ഠിക്കുവാനും വേണ്ട അനുഗ്രഹം നല്‍കണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Vanakkamasam Day-31 (March 31st)


ജപം:

മഹാമാദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ! അങ്ങില്‍ അഭയം പ്രാപിച്ചിരിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ല. അവരുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളെ അവിടുന്ന്‍ സാധിച്ചു കൊടുക്കുന്നു. അവരെ എല്ലാ വിപത്തുകളില്‍ നിന്നും പ്രത്യേകമായി ദുര്‍മരണങ്ങളില്‍ നിന്നും അങ്ങ് രക്ഷിക്കുന്നതാണ്. തിരുസഭയുടെ പാലകനും സാര്‍വത്രിക മദ്ധ്യസ്ഥനുമായ വന്ദ്യപിതാവേ, അങ്ങേ വത്സല മക്കളായ ഞങ്ങളെ അനുഗ്രഹിക്കണമേ. തിരുസഭ അഭിമുഖീകരിക്കുന്ന വിപത്തുകളെ വിജയപൂര്‍വ്വം തരണം ചെയ്യുവാന്‍ വേണ്ട അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോമിശിഹായോടും പരിശുദ്ധ കന്യകാംബികയോടും അപേക്ഷിച്ചു ലഭിച്ചു തരണമേ. ആമേൻ. (1-സ്വർഗ്ഗസ്ഥനായ പിതാവേ,  1- നന്മനിറഞ്ഞ മറിയമേ,  1- ത്രിത്വസ്തുതി)

പ്രാർത്ഥിക്കാം: 

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകാമറിയത്തിനു 
ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരെഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ 
നിശ്ചയിച്ചതിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പിതാവിന്റെ മാധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമേയെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 

Tuesday, February 20, 2024

Indian Catholics to pray 1 crore rosary Prayers daily


Indian Catholics are being called to unite in prayer for a profound intention by some esteemed Priests in the Catholic community. Rev Fr. Binoy Karimaruthinkal PDM, Rev Fr. Xavier Khan Vattayil PDM, Rev Fr. Dominic Valanmanal, Rev Fr. Daniel Poovannathinkal, Rev Sr. Aimy ASJM, and others, recognized as anointed servants of the Lord Jesus Christ, who have been chosen from the chosen for a special prophetic mission are urging all Catholic faithful to dedicate just 4 or 5 minutes daily to pray fervently, focusing on a specific serious intention: the welfare of the Church in Kerala and India.

Each Catholic devotee is requested to recite a minimum of '10 Hail Mary Prayers' daily until the Feast of Pentecost in 2024, solely for this crucial intention. These priests, known for their devout lives and close connection to the Lord Jesus Christ, are held in high regard by the Christian community. Their guidance is followed with reverence, as they convey messages received from the Holy Spirit.

The call to prayer has gained significant traction , with countless Catholics immediately responding eagerly. Many have committed to reciting more than the requested 10 Hail Mary prayers daily, inspired by the viral videos spreading their message.

The impact of this collective effort is profound. If 1 million devotees each pray 10 Hail Mary prayers daily, a staggering 1 crore prayers will ascend to Heaven. Such a unified outpouring of prayer is believed to invite divine intervention, thwarting the dangers that loom ahead.

Hence those who have love and concern for the Church and the souls are requested to join this Prayer challenge ASAP. We know Prayer is very powerful. Prayer can change any situations.

Here is the Video message of Rev Fr Daniel Poovannathil:

Sunday, February 11, 2024

Sawma Rabba: 50-Days Nombu (Great Lent of Syrian Christians)


 

എന്താണ് സൗമാ റബ്ബാ (വലിയ നോമ്പ്)? 

സീറോ മലബാർ കത്തോലിക്കാ തിരുസഭയുടെ ആരാധനാവത്സരത്തിൽ ഉയിർപ്പുതിരുനാളിനു മുൻപ്‌, ഏഴ് ആഴ്ച നീണ്ടു നിൽക്കുന്ന വിശുദ്ധമായ  കാലഘട്ടത്തെയാണ് സുറിയാനിയിൽ 'സൗമാ റബ്ബാ' അഥവാ 'വലിയ നോമ്പ്' എന്ന് വിളിക്കുന്നത്. ആരാധനാവത്സരത്തിന്റെ കേന്ദ്രമായ  നമ്മുടെ കർത്താവീശോമിശിഹായുടെ പീഡാസഹനത്തിന്റെയും കുരിശു മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മ ആചരിക്കുന്ന വലിയ ആഴ്ച കൊണ്ടാടുവാൻ തിരുസഭയൊന്നാകെ ഒരുങ്ങുന്ന ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനങ്ങളാണ് വലിയ നോമ്പ്. 


പേത്തൂർത്ത: വലിയ നോമ്പിലെ ഒന്നാം ഞായർ, 'തിരിഞ്ഞു നോക്കുക' എന്നർത്ഥംവരുന്ന 'പേത്തൂർത്ത' എന്നാണ് അറിയപ്പെടുന്നത്. നോമ്പുകാലത്തു നമ്മുടെ ജീവിതത്തിൽ പ്രത്യേകമായി നിലനിർത്തേണ്ട ആത്മപരിശോധനയുടെയും അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും ചൈതന്യത്തിലേയ്ക്കാണ് പേത്തൂർത്ത ആചരണം വിരൽചൂണ്ടുന്നത്. 

വിഭൂതി തിങ്കൾ: ഉയിർപ്പുതിരുനാളിനു മുൻപ് ഏഴ് ആഴ്ചകണക്കാക്കി, ഒന്നാം ആഴ്ചയിലെ തിങ്കളാഴ്ച (പേത്തൂർത്ത ക്കു പിറ്റേന്ന്) ആണ് 'സൗമാ റബ്ബാ' (വലിയ നോമ്പ്) ആരംഭിക്കുന്നത്. നോമ്പിന്റെ ഈ ആദ്യ ദിനം ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് (abstinence and fasting) വിശ്വാസികൾ ആചരിക്കേണ്ടുന്നത്. ഞായറാഴ്ച വൈകുന്നേരം റംശാ നമസ്‌ക്കാരത്തോടെ ആരംഭിക്കുന്ന ഉപവാസം തിങ്കളാഴ്ച വൈകുന്നേരം റംശാ നമസ്‌ക്കാരത്തിനു ശേഷം അവസാനിക്കുന്നു. നോമ്പ് ആരംഭ ദിനത്തിലെ ചാരം പൂശൽ കർമ്മം (കുരിശുവര) റോമൻ (ലത്തീൻ) പരമ്പര്യത്തിൽ നിന്നും കടമെടുത്തിട്ടുള്ളതാണ്. രഹസ്യങ്ങൾ അറിയുന്ന സ്വർഗ്ഗീയ പിതാവിന്റെ മുൻപിൽ രഹസ്യമായി ഉപവാസവും പ്രാർത്ഥനയും ദാനധർമ്മവും അനുഷ്ഠിക്കണമെന്ന് നമ്മുടെ കർത്താവീശോ മിശിഹാ  പഠിപ്പിച്ചിരിക്കുന്നു (മത്തായി 6,1-18). ചാരം പൂശൽ പഴയ ഉടമ്പടിയിലെ ഉപവാസശൈലിയിൽ നിന്നും വന്നിട്ടുള്ളതാണ്. 

വിശുദ്ധഗ്രന്ഥ അടിസ്ഥാനം: നമ്മുടെ കർത്താവിന്റെ നാല്പതു ദിവസത്തെ മരുഭൂമി ഉപവാസമാണ് സൗമാ റമ്പായ്ക്ക് അടിസ്ഥാനവും പ്രചോദനവുമായി നിലകൊള്ളുന്നത്. തത്ത്വത്തിൽ നാല്പതു ദിവസമാണ് വലിയ നോമ്പ്. ആണ്ടുവട്ടത്തിലെ എല്ലാ ഞായറാഴ്ചകളും നമ്മുടെ കർത്താവിന്റെ ഉത്ഥാനത്തിന്റെ ആഘോഷമായതിനാൽ ഉപവാസമില്ല. പീഡാനുഭവ വെള്ളിയും വലിയശനിയും തീവ്ര ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രത്യേക ദിനങ്ങളാണ്. ഇപ്രകാരം, ആറ് ആഴ്ചകളിൽ ആറ് ദിവസങ്ങൾ വീതം മുപ്പത്തിയറ് ദിവസങ്ങൾ, ഏഴാം ആഴ്ചയിലെ തിങ്കൾ മുതൽ പെസഹാവ്യഴം ഉൾപ്പെടെ നാലുദിവസങ്ങൾ; ആകെ 36+4 നാല്പ്പതു ദിനങ്ങൾ. എന്നാൽ മാർ തോമാ നസ്രാണികൾ പരമ്പരാഗതമായി നോമ്പുകാലം മുഴുവൻ ഉപവാസം/ മാംസവർജ്ജനം അനുഷ്ഠിച്ചു പോരുന്നു. അതുകൊണ്ട് സൗമാ റമ്പാ (വലിയ നോമ്പ്) അൻപതു നോമ്പ് എന്നും അറിയപ്പെടുന്നു. 

നോമ്പാചരണം:

1. പ്രാർത്ഥന: തന്റെ ഏകപുത്രനെ മരണത്തിനു വിട്ടുകൊടുത്തുകൊണ്ട്‌ പാപത്തിലേയ്ക്കു ചായ്ഞ്ഞിരുന്ന നമ്മുടെ മനുഷ്യ പ്രകൃതിയെ മഹത്ത്വമണിയിച്ച പിതാവായ ദൈവത്തിന്റെ അനന്തമായ സ്‌നേഹവും കൃപയും കാരുണ്യവും ധ്യാനിച്ച് നന്ദി അർപ്പിക്കേണ്ട പ്രത്യേക കാലമാണിത്. ഈ പ്രാർത്ഥനയാണ് നോമ്പാചരണത്തെ നയിക്കേണ്ടത്. വിശുദ്ധ കുർബാനയർപ്പണം, സ്ലീബാ പാത, യാമപ്രർത്ഥനകൾ, കരുണ കൊന്ത, തിരുവചന വായനയും ധ്യാനവും (പ്രത്യേകമായി ഈശോയുടെ പീഡാസഹനങ്ങളെ വിവരിക്കുന്ന സുവിശേഷ ഭാഗങ്ങൾ), എന്നിവ നോമ്പാചരണത്തിന് ഊർജ്ജം പകരുന്ന കൃപയുടെ ഉറവിടങ്ങളാണ്. മൗനം/നിശ്ശബ്ദത നോമ്പാചരണത്തെ ഏറെ സഹായിക്കുന്ന ഘടകമാണ്. ''മുറിയിൽ കടന്ന് കതകടച്ചു പ്രാർത്ഥിക്കുക'' (മത്തായി 6:6) എന്നതിന് ആന്തരീക നിശ്ശബ്ദതയിൽ പ്രാർത്ഥിക്കുക എന്നും അർത്ഥമുണ്ട്. 'ഹൃദയ പ്രർത്ഥന' അഥവാ 'ഈശോ നാമജപം' എന്നറിയപ്പെടുന്ന, "കർത്താവായ  ഈശോ മിശിഹായേ, ദൈവത്തിന്റ പുത്രാ, പാപിയായ എന്റെ മേൽ കൃപയായിരിക്കണമേ'' എന്ന പ്രാർത്ഥന ആവർത്തിച്ച് ഉരുവിടുന്നത് പൗരസ്ത്യ സഭാപിതാക്കന്മാർ നമ്മെ പഠിപ്പിച്ചിരിക്കുന്ന അതിപുരാതനമായ പ്രാർത്ഥനാരീതിയാണ്. നോമ്പുകാലം ലക്ഷ്യം വയ്ക്കുന്ന അനുതാപത്തിന്റെയും എളിമപ്പെടലിന്റെയും ചൈതന്യം സ്വന്തമാക്കുവാൻ ഈ ആന്തരീക പ്രാർത്ഥന നമ്മെ സഹായിക്കും. 

2. മാംസവർജ്ജനം, ഉപവാസം: ''ഉപവാസത്തിന്റെ സ്‌നേഹിതർ'' എന്നാണ് പാശ്ചാത്യ മിഷനറിമാർ മാർ തോമാ നസ്രാണികളെ വിശേഷിപ്പിച്ചിരുന്നത്. നോമ്പിൽ മാംസം, മത്സ്യം, മുട്ട, പാൽ, പാലുല്പന്നങ്ങൾ, ഇഷ്ടവിഭവങ്ങൾ എന്നിവ ഭക്ഷിക്കാറില്ല. നോമ്പാചരണത്തിന്റെ ചൈതന്യത്തിൽ ദമ്പതികൾ പരസ്പര സമ്മതത്തോടെ ദാമ്പത്യ ധർമ്മം അനുഷ്ഠിക്കുന്നതിൽനിന്നും വിട്ടുനിൽക്കുന്നതും (1 കൊറി 7:5); മദ്യപാനം, പുകവലി, മറ്റു ദുഃശ്ശീലങ്ങൾ എന്നിവ നോമ്പാരംഭത്തിൽ തന്നെ എന്നേയ്ക്കുമായി ഉപേക്ഷിക്കുന്നതും പതിവാണ്. ഈ കാലഘട്ടത്തിൽ ആബാലവൃത്തം ജനങ്ങളെയും അടിമപ്പെടുത്തിയിരിക്കുന്ന 'ഡിജിറ്റൽ' വസ്തുക്കളുടെ ഉപയോഗവും അശേഷം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ പരിമൈത്തപ്പെടുത്തുകയോ ചെയ്യേണ്ടുന്നതാണ് (digital fasting as exhorted by Mar George Madathikandathil)

നിഷ്ഠയോടുള്ള ഉപവാസത്തിന്റെ അനുഷ്ഠാനം ഇപ്രകാരമാണ്: തലേന്ന് വൈകുന്നേരം ആറുമണിക്കു മുൻപ് അത്താഴം കഴിക്കുന്നു. ആറുമണിക്ക് റംശാ നമസ്‌കാരത്തോടെ/കുടുംബ പ്രാർത്ഥനയോടെ  ഉപവാസം ആരംഭിക്കുന്നു. പിറ്റേന്ന് വൈകുന്നേരം ആറുമണിക്ക് റംശാ നമസ്‌കാരത്തിനുശേഷം അത്താഴം കഴിക്കുന്നു. ''നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻ വേണ്ടി അവർ മുഖം വികൃതമാക്കുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാൽ, നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്‌സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും'' (മത്തായി 6, 16-18). 

അനുരഞ്ജനം/അനുതാപം: വഴക്കുകൾ, വൈരാഗ്യം, ശത്രുത, വെറുപ്പ്, പ്രതികാരചിന്ത, മുതലായ തിന്മകൾ നീക്കി സഹോദരങ്ങളോട് അനുരഞ്ജനപ്പെടേണ്ട കാലമാണ് നോമ്പിന്റേത്. എന്തെന്നാൽ, ''കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാൻ സാധിക്കുകയില്ല'' എന്ന് നമ്മുടെ കർത്താവിന്റെ തിരുമനസ്സനുസരിച്ച് യോഹന്നാൻ ശ്ലീഹാ നമ്മെ പഠിപ്പിച്ചിരിക്കുന്നു (1 യോഹ 4: 20). അനുരഞ്ജനകൂദാശ (വിശുദ്ധ കുമ്പസാരം) സ്വീകരിച്ച് സ്വയം വിശുദ്ധീകരിക്കേണ്ടതും നോമ്പാചരണത്തിന്റെ അവശ്യ ഘടകമാണ്. ധൂർത്തപുത്രനേപ്പൊലെ പിതാവിന്റെ വീട്ടിലേയ്ക്കു തിരിച്ചു ചെല്ലേണ്ട അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും കാലമാണത്. അങ്ങനെ കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദത്തോടും വെടിപ്പാക്കപ്പെട്ട മനഃസാക്ഷിയോടുംകൂടി വേണം ഉയിർപ്പു തിരുനാളിനായി ഒരുങ്ങാൻ. 

4. ദാനധർമ്മം: മാംസവർജ്ജനത്തിലൂടെയും ഉപവാസത്തിലൂടെയും നീക്കിവയ്ക്കപ്പെടുന്ന തുക ദാനധർമ്മം ചെയ്യേണ്ടതാണ്. ആഹാരം, വസ്ത്രം, പാർപ്പിടം, മരുന്ന്, വിദ്യാഭ്യാസം മുതലായ അടിസ്ഥാന ആവശ്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കുവാൻ സംഘടിതമായും വ്യക്തിപരമായും പരിശ്രമിക്കണം. മറ്റുള്ളവർക്കു വേണ്ടി എന്തുചെയ്തു എന്നുള്ളതാണ് അന്ത്യവിധിയുടെ മാനദണ്ഡമായി നമ്മുടെ കർത്താവു ചോദിക്കുന്നത് (മത്തായി 25, 31-46). "അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്കു പ്രസാദിപ്പിക്കാം." (സീറോ-മലബാർ കുർബാനയിലെ രണ്ടാം ദിവ്യരഹസ്യഗീതം).

ഒരു വലിയനോമ്പ് കാലത്തു കൂടി പ്രവേശിച്ചു സ്വയം വിശുദ്ധീകരിക്കാൻ ദൈവം നമുക്ക് നൽകിയ അവസരത്തിനായി നന്ദി പറഞ്ഞുകൊണ്ട് ഈ അമ്പതു നോമ്പ് നമുക്ക് അർത്ഥവത്തായി ആചരിക്കാം!

Tuesday, January 16, 2024

Etiquette Guidelines for Attending Holy Mass (Dos & Don'ts)


Spiritual Body language postures to be strictly observed while participating in Holy Eucharistic Services in Catholic churches:

As mentioned in this blog earlier, the Holy mass is the most important spiritual service a faithful can practice while on this earth. Even though we may not understand the value of a Holy Mass, It is priceless!

Hence, please observe (teach to observe) these guidelines to practice worthily in the Holy Eucharistic service.

  1. Punctuality is Key: Ensure you arrive on time for Holy Mass, recognizing that it is a moment for God to fill you with love, forgiveness, and guidance. Avoid keeping God waiting; remember, a place has been set for you at His table.
  2. Silence Cell Phones: Turn off phones during Mass to avoid distractions and maintain focus on the spiritual experience.
  3. Modest Attire is Appreciated: Refrain from wearing provocative clothing such as low necklines, miniskirts, or shorts to maintain a respectful atmosphere. (Always decent and good formal dressing is highly advisable whenever attending the Church).
  4. Greet the Lord with a Sign of the Cross: Upon entering the church, acknowledge the presence of the Lord by making the sign of the cross. Express gratitude for the invitation to participate in the invaluable Holy Mass.
  5. Show Reverence Through Gestures: When passing the altar or Tabernacle, bow or genuflect as a sign of respect for Lord Christ's presence.
  6. Limit Consumption to Water: Refrain from chewing gum, eating, or drinking during Mass, with the exception of water if necessary for health reasons.
  7. Avoid Crossing Legs: Maintain an attentive and respectful posture by refraining from crossing your legs during Mass.
  8. Coordinate Readers for Readings and Psalm: Ensure different individuals read the Readings and the Psalm to enhance the liturgical experience.
  9. Stick to the Script: While reading, avoid adding personal comments or altering the prescribed text during Readings and the Psalm.
  10. Hallelujah Timing: Refrain from reciting the Hallelujah prematurely; wait for the appropriate moment, allowing someone to sing it.
  11. Selective Cross Sign During Gospel: Only make three small crosses on the forehead, lips, and chest during the Gospel proclamation.
  12. Individual Responses to Creed: Respond individually rather than collectively when the Creed is presented in question form during Mass. If the celebrant who presides at the Holy Mass asks: “Do you Believe in God the Father Almighty?” In this case, do not answer “yes, we believe”, because faith is personal. Answer: “Yes, I do.”
  13. Timing of Offering Collection: Collect offerings during the presentation of gifts, not during the Universal Prayer.
  14. Maintain Seating During Gift Presentation: Avoid standing during the presentation of gifts, as this might lead to confusion regarding the timing of the Consecration.
  15. Kneeling After "Saint": Wait until the priest invokes the Holy Spirit to transform the bread and wine into the Body and Blood of Christ before kneeling.
  16. Respectful Posture During Consecration: If unable to kneel, stand; sitting is discouraged during the Consecration.
  17. Silent Reflection During Consecration: Refrain from speaking aloud during the Consecration to avoid distracting others in their silent prayers.
  18. Leave Liturgical Phrases to the Presider: Only the presiding priest should audibly say liturgical phrases during Mass.
  19. Peace Greetings Within Proximity: Limit exchanging the sign of peace to those nearby; avoid extending it to others in different sections. Do not bow while exchanging 'Peace' but offer with a smile!
  20. Communion Preparation: Only receive communion if you have observed the Eucharistic fast (at least for one hour before the Holy Mass) and are in a state of grace.
  21. Communion Lines: Recognize the Sacredness of the Eucharist, irrespective of whether the Host is distributed by the Priest or an Extraordinary Minister.
  22. Post-Communion Reflection: After receiving communion, return to your place and engage in personal conversation with the Lord.
  23. Complete Silence After Communion Song: End the Communion song when the last person receives the host to allow for a sacred silence.
  24. Include Children in Worship: Encourage children to participate in H Mass respectfully, guiding them on appropriate behavior.
  25. Stay Until the End: Attend the entire Mass, including the final blessing, which sends you into the world with a renewed purpose inspired by the Lord.

Tuesday, January 9, 2024

Syro Malabar Church New Major Archbishop is Mar Raphael Thattil


The Holy Synod, comprising all the Bishops of the Syro Malabar Church, convened at Mount St. Thomas, the headquarters, with the sole agenda of electing the successor to Mar George Alencherry, who resigned as the Major Archbishop of the Church recently. Successfully fulfilling their purpose, the Synod, guided by the Holy Spirit, elected the new Major Archbishop on the second day of their gathering ie on 09-01-24.

The preceding day of the Synod was dedicated to prayers and meditation, seeking divine intervention and prudence from the Holy Spirit. The Bishops fervently sought the wisdom to exercise their discretion wisely, free from any conflicting emotions.

On the second day of the Synod, the new head of the Church was successfully elected. (two third majority is required to elect the Syro Malabar head) Updates of the election results have been sent to the Holy Father Pope for approval, and after receiving approval, the official announcement was made by Mar Mathew Moolakkattu on 10-01-2024 at 4.30 pm to the public.

Mar Raphael Thattil is presently serving as the maiden Bishop of Shamshabad Eparchy headquarters near Hyderabad, which consists of the Syro Malabar faithful residing in most of the states of India outside Kerala including Telangana, Andhra Pradesh, Orissa.

Wednesday, December 20, 2023

KREUPASANAM MOBILE APP: Download and Install Official

The Holy Presence and the mighty works of Lord Jesus Christ and His Holy Mother in Kreupasanam Shrine have transformed Kreupasanam into a renowned sanctuary, attracting people from all walks of life from all nooks and corners of the world. The daily influx of devotees has been steadily rising. With this escalating multitude, it is anticipated that, in the near future, even for essential rituals such as taking udambadi or having a darshan, a prior booking or appointment may become inevitable..!

In an effort to enhance accessibility and provide comprehensive information about all the activities taking place at Kreupasanam, (whether Spiritual, Social or cultural) the shrine is pleased to announce the launch of a dedicated mobile application. Devotees can now conveniently download and install the app on their mobile phones from the Google Play Store.

Henceforth, via the app, a devotee can perform a 'light a candle prayer,' take 'online udambadi,' participate in 'Online Holy Mass and Retreats, watch testimonial videos on YouTube, and read Kreupasanam newspapers, among other features.

To initiate the download, please click on one of the links provided below

https://play.google.com/store/apps/details?id=com.kreupasanam&pli=1 

https://play.google.com/store/apps/details?id=com.kreupasanam&pcampaignid=web_share

Then Click on the Green button INSTALL

Monday, December 11, 2023

Prayer for the Election of Syro-Malabar Church head 2024


Following the Resignation of Cardinal Mar George Alencherry, the Major Arch Bishop of the Syro Malabar Catholic Apostolic Church, as its patriarch head on 7th December 2023 following old age and other health issues, the Synod of the Church is meeting in January 2024 to elect a new head. 

The Syro-Malabar Church is one of the 23 Oriental (Eastern) Churches keeping full communion with the Universal Catholic Church headed by the Pope. It is the largest Catholic Church after the Latin Catholic Church and the Ukrainian Catholic Church.

Election of the Heads of the Churches are not like that of the political parties. There won't be any campaigning or canvassing. The members of the synod meet in Prayer and seek the discernment of the Holy Spirit to vote and elect the candidate whom Lord Jesus Christ wants to lead His Church in this difficult times.

Hence the Administrator of the Syro Malabar Church, Bishop Mar Sebastian Vaniapurackal is informing all the members of the Syro Malabar community to pray the above election preparation prayer for electing the Major Arch Bishop, in all our Churches, Religious homes and in institutions after the Holy Masses and in all homes after the family prayers.


Please listen to this prophesy message given by the Holy Virgin Mother through Lay mystic Rani John Kanchikode in 2004 about the present crisis we are witnessing in the Church.

Tuesday, December 5, 2023

Thodupuzha, the spiritual capital of Kerala Catholics?

 Kerala, often referred to as God's own country, earns its divine moniker through various historical events. One significant reason is the arrival of St. Thomas, one of the 12 Apostles of Lord Jesus Christ, in 52 AD. St. Thomas initially preached the Gospel of Jesus Christ to some Brahmin poojaris performing many great miracles, and convincing them that Jesus Christ is the true incarnated God, Who created the universe.

Monday, October 30, 2023

Turn Halloween into Holyween: The Dangers of Celebrating Halloween


Halloween, a tradition that originated in European countries, has gradually spread to many parts of the world. For some, it's a fun and spooky holiday marked by costumes, candy, and trick-or-treating. However, beneath the festive surface, Halloween has a darker history rooted in pagan practices and the celebration of evil spirits. In this blog post, we'll explore the dangers of embracing Halloween and the alternative of Holyween, a celebration that promotes values of light and spirituality.

The Dark Origins of Halloween

Halloween, celebrated on October 31st, has its roots in ancient pagan customs. It was originally a day to appease and mimic malevolent spirits, a practice that has survived through the ages. Many innocent children and adults dress up as devils and other evil entities, unaware of the serious consequences of these costumes and celebrations.

A Clash with Catholic Traditions

Just as Halloween winds down, Catholics around the world begin observing All Saints Day on November 1st. The month of October is dedicated to the Rosary, a cherished Catholic devotion. The Holy Virgin Mother Mary, the central figure in the Rosary, holds a significant role in combating evil forces. It's Holy Mary who has been appointed by God to crush the head of satan.

The irony is striking: the concluding day of the Rosary month is marked by the celebration of devils and malevolent spirits. Halloween, a remnant of uncivilized tribal practices from Europe's pre-Christian era, has been adopted by modern-day satan worshipers.

Holyween: Embracing the Light

In response to these troubling associations, the Church encourages Christians to transform Halloween into Holyween. Instead of dressing up as evil spirits, individuals can choose to become Angels, Saints, and Holy Martyrs. Holyween serves as an alternative that promotes values of light, spirituality, and the Christian faith.

The celebration of Holyween aligns with the Church's teachings on resisting the darkness of the world and embracing the virtues of goodness and holiness. It allows individuals particularly children to honor the memory of saints and martyrs, emphasizing the triumph of good over evil.

Conclusion: Choosing the Light 

The dangers of celebrating Halloween lie in its historical ties to pagan and malevolent practices. As it spreads to various countries, it is vital to recognize the potential consequences of participating in such festivities. Holyween offers a way to shift the focus from darkness to light, from evil to goodness. By celebrating Holyween, we can stand against the forces of darkness and embrace a tradition that reflects the values of faith, hope, and love. 

Ultimately, the choice between Halloween and Holyween is a choice between the celebration of evil and the celebration of light, and the path we choose can have a profound impact on our lives and our communities. Hence it is imperative for the teachers and others to educate the younger generation to keep away from such dangers.

Friday, September 22, 2023

Kreupasanam Maha Japamala Rally അഖണ്ഡ ജപമാല റാലി

ജാതി മത വർഗ ഭേതമന്യേ ജനലക്ഷങ്ങൾ വിശ്വാസത്തോടും ഭക്തിയോടും വളരെ അച്ചടക്കത്തോടും പങ്കെടുക്കുന്ന ഒരു മഹാ സംഭവമാണ് കൃപാസനം അഖണ്ഡ ജപമാല റാലി. 

എല്ലാ വർഷവും ഒക്‌ടോബർ മാസത്തിലെ അവസാനത്തെ ശനിയാഴ്ച മുടങ്ങാതെ മഹാ ജപമാല റാലി സംഘടിപ്പിക്കപ്പെടുന്നു. ഈ വർഷത്തിലെ, അതായതു 2023 -ലെ കൃപാസനം മഹാ ജപമാല റാലി ഈ വരുന്ന ഒക്ടോബർ മാസം  28 -ആം തീയതി ശനിയാഴ്ച ഭക്തി നിർഭരമായി നിർവ്വഹിക്കപ്പെടും. 

യേശു ക്രിസ്തുവിലും അവിടുത്തെ പരിശുദ്ധ അമ്മയിലും ഉള്ള വിശ്വാസം മനുഷ്യരുടെ മുൻപാകെ പരസ്യമായി പ്രഖ്യാപിക്കുന്ന ഒരു പ്രക്രിയ ആകയാൽ മഹാ ജപമാല റാലി, മഹാ അനുഗ്രഹങ്ങളുടെ ഒരു പെരുമഴ തന്നെ ആയിരിക്കും എന്നതാണ് അതിൽ പങ്കെടുത്തിട്ടുള്ള പതിനായിരങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. 

എല്ലാ വിഭാഗം മനുഷ്യരെയും ഉൾക്കൊള്ളുന്ന ജപമാല റാലി, വ്യക്തിപരമായ നിയോഗങ്ങൾ എന്നതിലുപരി സമൂഹത്തിന്റെയും നാടിന്റെയും പൊതു നിയോഗങ്ങൾക്കും ശ്രേയസ്സിനും ഉള്ള ഒരു പ്രാത്ഥനയും ആകും. 

കൃപാസനം മഹാ അഖണ്ഡ ജപമാല റാലി: നിർദേശങ്ങൾ.

ശനിയാഴ്ച രാവിലെ 6 മണിക്ക് ആലപ്പുഴ കലവൂരുള്ള കൃപാസനത്തിൽ നിന്ന് അർത്തുങ്കലുള്ള ബസിലിക്കാ പള്ളിയിലേക്ക് ജപമാല റാലി ആരംഭിക്കും.

ലഘുഭക്ഷണവും കുടിവെള്ളവും അതോടൊപ്പം ഒരു കുടയും കരുതുക.
റാലി മുറിയാതെ, പ്രാർത്ഥനയ്ക്ക് ഭംഗം വരാതെ ശ്രദ്ധിക്കുക.

റോഡ് കഴിവതും മുറിച്ചുകടക്കാതിരിക്കാൻ ശ്രമിക്കുക. അഥവാ മുറിച്ചു കടക്കേണ്ടി വന്നാൽ വളരെ ശ്രദ്ധയോടും സൂഷ്മതയോടും ചെയ്യുക.

ഉച്ചയോടുകൂടെ റാലി അർത്തുങ്കൽ ബസിലിക്കയിൽ എത്തിച്ചേരും.

1.30 നുള്ള അഭിവന്യ ആലപ്പുഴ മെത്രാന്റെ ദിവ്യബലി ക്കു മുൻപും ശേഷവും പരിശുദ്ധ കുർബനയുടെ ആരാധന/ആശീർവാദം നിർവ്വഹിക്കപ്പെടും.

Thursday, August 24, 2023

Marian Udambadi: How to take? എങ്ങനെ എടുക്കണം? Full Details


 ഈ കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾ, മാരക രോഗങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, തകർച്ചകൾ, കടബാധ്യത, കോടതി വ്യവഹാരങ്ങൾ, വിവാഹ-ജോലി തടസങ്ങൾ, പരീക്ഷകളിൽ തുടരെതുടരെയുണ്ടാകുന്ന പരാജയം, മദ്യപാനം, മയക്കുമരുന്ന്, കുടുംബ കലഹം, അശാന്തി, നിരാശ... ഇങ്ങനെ പോകുന്നു മനുഷ്യ ജീവിതത്തെ തകർക്കുന്ന പ്രശ്നങ്ങൾ. 

ഇങ്ങനെയുള്ള പ്രശ്നങ്ങളിൽപെട്ട്  ഇനിയും രക്ഷപെടാൻ സാധിക്കില്ല എന്ന് മനസുമടുത്തു ചിലർ ജീവിതത്തെത്തന്നെ സ്വയം അവസാനിപ്പിക്കുന്നു! എന്നാൽ മറ്റുചിലർ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിവുള്ള ദൈവാനുഗ്രഹം വർഷിക്കുന്ന ഏതാനും ധ്യാന കേന്ദ്രങ്ങളിലേക്ക്  പായുന്നു. അതുപോലത്തെ, ജാതി മത വർഗ വർണ ഭേദമില്ലാതെ എല്ലാ വിഭാഗം മനുഷ്യരും തങ്ങളുടെ മലപോലെയുള്ള പ്രശ്നങ്ങളുമായി ഓടിപ്പോകുന്ന ഈ കാലഘട്ടത്തിലെ ഒരു ദൃഢമായ അഭയകേന്ദ്രമാണ് കേരളത്തിൽ ആലപ്പുഴയ്ക്ക് അടുത്തുള്ള കൃപാസനം മരിയൻ തീർത്ഥാടന കേന്ദ്രം! 

എന്തൊക്കെ നീറുന്ന പ്രശ്നങ്ങളുമായി ആയാലും ഒരു വ്യക്തി  കൃപാസനത്തിൽ  വിശ്വാസത്തോടെ കടന്നു ചെല്ലുകയും, അവിടുത്തെ ഉടമ്പടിയിൽ നിർദ്ദേശിക്കുന്ന ചില ലഘുവായ പ്രാർത്ഥനകളും പരോപകാര പ്രവർത്തികളും ചെയ്യുകയും, ചില പാപങ്ങളും തഴക്ക ദോഷങ്ങളും ഉപേക്ഷിക്കുകയും ചെയ്യുന്ന പക്ഷം, മലപോലുള്ള പ്രധിബന്ധങ്ങൾ മഞ്ഞുപോലെ ഉരുകി അപ്രത്യക്ഷമാകുന്നതായി അനുദിനം ആയിരക്കണക്കിന് ആളുകൾ പറയുന്ന അനുഭവ സാക്ഷ്യങ്ങൾ, കൃപാസനത്തെപറ്റി അറിയാത്തവർക്ക് അല്ലെങ്കിൽ ആദ്യമായി കേൾക്കുന്നവർക്ക് പലപ്പോഴും അവിശ്വസനീയമായി തോന്നിയേക്കാം. 

എന്താണ് കൃപാസനം മരിയൻ ഉടമ്പടി? What is Udambadi

മനുഷ്യാവതാരം എടുത്ത കർത്താവായ യേശുവിനു ഭൂമിയിൽ ജന്മം നല്കാൻ സർവശക്തനായ ദൈവത്താൽ കാലങ്ങൾക്കുമുമ്പേ തെരെഞ്ഞെടുക്കപ്പെട്ട  പരിശുദ്ധ കന്യകാമറിയം, ബഹു ജോസഫ് വലിയവീട്ടിൽ എന്ന തന്റെ ഭക്തനായ കത്തോലിക്കാ പുരോഹിതന് പ്രത്യക്ഷപ്പെട്ട കൃപാസനം എന്ന ദേവാലയത്തിൽ, പരിശുദ്ധ അമ്മയുടെ അനുഗ്രഹവും സഹായവും തേടിവരുന്ന ഒരു ഭക്തൻ/ഭക്ത, പരിശുദ്ധ മാതാവിന്റെ മകനായ കർത്താവായ യേശുക്രിസ്തുവിൽ ഉള്ള തന്റെ വിശ്വാസത്തെ ഏറ്റുപറഞ്ഞുകൊണ്ടു, യേശുക്രിസ്തു പഠിപ്പിച്ചതുപോലെ തിന്മയായിട്ടുള്ളതിനെ എല്ലാം വർജിക്കാൻ ശ്രമിച്ചുകൊള്ളാമെന്നും, എല്ലാ മനുഷ്യരെയും സ്നേഹിച്ചു പരോപകാര പ്രവർത്തികൾ ചെയ്തുകൊള്ളാമെന്നും പരിശുദ്ധ കൃപാസനം മാതാവിന്റെ സന്നിധിയിൽ ചെയ്യുന്ന ഒരു സമ്മത പ്രക്രിയയാണ് 'മരിയൻ ഉടമ്പടി'.

കൃപാസനം മരിയൻ ഉടമ്പടി എങ്ങനെ എടുക്കണം? How to Take Udambadi?

കൃപാസനം മരിയൻ ഉടമ്പടി രണ്ടു വിധത്തിൽ എടുക്കാം. 

1. തീർഥാടന ഉടമ്പടി:  

മാതാവിന്റ സഹായം അത്യാവശ്യം ഉള്ളയാൾ (അല്ലെങ്കിൽ  മാതാപിതാക്കളോ, മക്കളോ, സഹോദരങ്ങളോ, അടുത്ത ബന്ധുക്കളോ) നേരിട്ട് കൃപാസനം ആലയം സന്ദർശിച്ചു അവിടെ ചെയ്യുന്ന ഉടമ്പടിയെ തീർഥാടന ഉടമ്പടി എന്ന് പറയുന്നു. 

കൃപാസനം ഉടമ്പടി എടുക്കാവുന്ന പ്രായം:

18 വയസ്സ് മുതൽ 65 വയസ്സു വരെയുള്ളവർക്കാണ് കൃപാസനത്തിൽ തീർഥാടന ഉടമ്പടി എടുക്കാൻ അനുവാദമുള്ളതു. കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും രോഗികൾക്കുംവേണ്ടി ഉത്തരവാദിത്വപ്പെട്ടവർ എടുക്കാവുന്നതാണ്.

കൃപാസനം മരിയൻ ഉടമ്പടി എടുക്കാൻ പറ്റുന്ന ദിവസങ്ങൾ? Days to Take Udambadi:

നീറുന്ന ജീവിത പ്രശനങ്ങളുമായി കൃപാസനം ദേവാലയത്തിൽ ഉടമ്പടി എടുക്കാൻ വരുന്ന ഭക്തരുടെ തിരക്ക് അനിയന്ത്രതീയമായി വർധിച്ച  സാഹചര്യം പരിഗണിച്ചു, ഇപ്പോൾ എല്ലാ ദിവസവും (Sunday to Saturday) കൃപാസനത്തിൽ തീർത്ഥാടന ഉടമ്പടി      എടുക്കാവുന്നതാണ്.  

Udambadi Fees:

ഉടമ്പടി എടുക്കുന്നതിനു യാതൊരുവിധ ചാർജും കൃപാസനം ഈടാക്കുന്നില്ല. ഉടമ്പടിയുടെ ഒരു ഭാഗമായ സുവിശേഷപ്രചാരണത്തിനായി ഇരുപതു പത്രങ്ങൾ എങ്കിലും 100 രൂപക്ക് വാങ്ങി പരിശുദ്ധ അമ്മവഴി ദൈവം ചെയ്യുന്ന അല്ഫുതകരമായ സഹായ പ്രവർത്തികൾ മറ്റുള്ളവർക്കും എത്തിക്കണമെന്ന് പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ വെഞ്ചെരിച്ച കൃപാസനം കാശുരൂപം, ഒലിവെണ്ണ, മെഴുകുതിരികൾ കൈപ്പുസ്തകം എന്നിവയുടെ വിലയായ 120 രൂപ മാത്രമാണ് വാങ്ങുന്നത്.

2. ഓൺലൈൻ ഉടമ്പടി: 

പരിശുദ്ധ അമ്മയുടെ അടിയന്തിര സഹായം ആവശ്യമുള്ളവർ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്താണെങ്കിൽ പെട്ടെന്ന് കൃപാസനത്തിൽ നേരിട്ട് ചെല്ലാൻ സാധിക്കാത്തപക്ഷം അവർക്കു ഇന്റർനെറ്റ് കണക്ഷൻ ഉള്ള മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ വേഗത്തിൽ എടുക്കാൻ പറ്റുന്ന ഉടമ്പടിയാണ് ഓൺലൈൻ ഉടമ്പടി.

കൃപാസനം ഓൺലൈൻ ഉടമ്പടി എടുക്കന്നതിനു ഈ ലിങ്ക് കാണുക:


നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ/സംശയങ്ങൾ താഴെ കമ്മന്റ് ചെയ്യുക.

Thursday, August 10, 2023

Prayer to the 7 Archangels for protection from all evil


എല്ലാ പൈശാചിക ഉപദ്രവങ്ങളിൽ നിന്നും, ബന്ധനങ്ങളിൽ നിന്നും, തിന്മകളിൽനിന്നും, അപകടങ്ങളിൽ നിന്നും, പ്രകൃതി ദുരന്തങ്ങളിൽ നിന്നും, രോഗങ്ങളിൽ നിന്നും, സംരക്ഷണം ലഭിക്കാനായി പരിശുദ്ധ അമ്മയുടെയും 7 മുഖ്യ ദൂതന്മാരുടെയും 9 വൃന്ദം മാലാഖാമാരുടെയും അസംഖ്യം വിശുദ്ധരുടെയും വേദ സാക്ഷികളുടെയും എല്ലാ സ്വർഗീയ നിവാസികളുടെയും സഹായം തേടിയുള്ള വളരെ ഫലപ്രദമായ മലയാളം സംരക്ഷണ പ്രാർത്ഥന.

"പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ. 

കർത്താവായ യേശുവേ, അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ മുദ്ര കുത്തണമേ. അങ്ങയുടെ കരങ്ങളിൽ ഞങ്ങളെ ഒരു അടയാളമായും അങ്ങയുടെ തിരുഹൃദയത്തിൽ ഞങ്ങളെ മുദ്രയായും പതിക്കണമേ. പരിശുദ്ധ നിത്യ സഹായ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മുഖ്യ ദൂതന്മാരായ വിശുദ്ധ മിഖായേലേ, വി: ഗബ്രിയേലേ, വി: റപ്പായേലേ, വി: സിറിയേലേ, വി: ഉറിയേലേ, വി: റമിയേലേ, വി: റഗുവേലേനവ വൃന്ദം മാലാഖമാരായ സ്രാപ്പേൻമാരേ, ക്രോവേന്മാരേ, ഭദ്രാസനന്മാരേ, ബലവാന്മാരേ, തത്വകന്മാരേ, പ്രാഥമികന്മാരേ, ഭക്തിജ്വാലകന്മാരേ, ദൈവ ദൂതന്മാരേ, അധികാരികളേ,  സ്വർഗീയ ഗണങ്ങളായ അപ്പസ്തോലന്മാരേ, വിശുദ്ധരേ, രക്ത സാക്ഷികളേ, വാഴ്ത്തപ്പെട്ടവരേ, ധന്യന്മാരേ, ദാസീദാസന്മാരേ, പൂർവ പിതാക്കന്മാരേ, പ്രവാചകന്മാരേ, കുഞ്ഞു പൈതങ്ങളേ, ഞങ്ങൾക്കുവേണ്ടി, കുടുംബങ്ങൾക്കുവേണ്ടി, തിരുസഭക്കുവേണ്ടി, ശ്രുശൂഷകൾക്കുവേണ്ടി, ശ്രുശൂഷകർക്കുവേണ്ടി അപേക്ഷിക്കണമേ. ഞങ്ങളുടെ സംരക്ഷണം ഏറ്റെടുക്കണമേ.   

മുഖ്യദൂതൻമാരേ, പൈശാചിക ശക്തികളുടെ സ്വാധീനങ്ങളായ ജഡമോഹം, ധനമോഹം, സുഖലോലുപത, ആഡംബരപ്രീയം, സ്വാർത്ഥത, അഹങ്കാരം, അസൂയ, അലസത, അപവാദം,ആകുലത, ഉത്ക്കണ്ഠ, ഭയം, അവിശ്വാസം, അനീതി, അധികാരമോഹം, പക്ഷപാതം, പൊങ്ങച്ചം, ഏഷണി, പരദൂഷണം, കാപട്യം, വ്യർത്ഥഭാഷണം, വിവാഹ മോചനം, കൊതി, ദുർമരണം, അപകടം മുതലായവയിൽ നിന്നും സംരക്ഷിക്കുവാൻ ഞങ്ങൾക്ക് ചുറ്റും കോട്ട കെട്ടണമേ.

മുഖ്യദൂതന്മാരേ, പൈശാചിക ശക്തികളുടെ സ്വഭാവങ്ങളായ കോപം, വാശി, വൈരാഗ്യം, വെറുപ്പ്, വിദ്വേഷം, പ്രതികാരചിന്ത, നിർബന്ധബുദ്ധി, ചതി, അവിശ്വസ്തത, ആത്മഹത്യാചിന്ത, നിഷേധ സ്വഭാവം, ദാർഷ്ട്യഭാവം, മുരടൻ സ്വഭാവം, പരാക്രമം, മാർക്കടമുഷ്ടി, അക്രമവാസന, നശീകരണ സ്വഭാവം, കലഹസ്വഭാവം, ഭിന്നതയുണ്ടാക്കൽ, തമ്മിലടിപ്പിക്കൽ, വിഭാഗീയത, മാത്സര്യബുദ്ധി, ഞാനെന്ന ഭാവം, എതിർത്തു സംസാരം, വെല്ലുവിളി, ഒളിപ്പോരാട്ടം, നിരീശ്വരവാദം, തെറ്റായ യുക്തിവാദം, വർഗീയവാദം, തീവ്രവാദം, ഭീകരപ്രവർത്തനം, കൊലപാതകം, ഭ്രൂണഹത്യ, മോഷണം, അത്യാഗ്രഹം, മദ്യപാനം, ലഹരിയുടെ അടിമത്തം, ചീട്ടുകളി, മാധ്യമ ദുരുപയോഗം, ഫോൺ ദുരുപയോഗം, സിനിമ-സീരിയൽ ഭ്രമം, വിമർശനം, ഒറ്റുകൊടുക്കൽ, സംശയിക്കൽ, വിധിക്കൽ, ആരേയും ഉൾക്കൊള്ളാത്ത-ആരുമായും ചേർന്നുപോകാത്ത സ്വഭാവ വൈകല്യങ്ങൾ, നിരാശ, ദുരാശ, ഭീരുത്വം, സ്നേഹരാഹിത്യം, പിശുക്ക്, ധൂർത്ത്, ഇവയിൽനിന്നെല്ലാം സംരക്ഷിക്കുവാൻ ഞങ്ങൾക്ക് ചുറ്റും പാളയമടിച്ചു കാത്തുകൊള്ളണമേ.    

മുഖ്യദൂതന്മാരേ, മന്ത്രവാദം, കൂടോത്രം, ക്ഷുദ്രവിദ്യ, ആഭിചാരം, അന്യദേവാരാധന, വിഗ്രഹാരാധന, അന്ധവിശ്വാസം, അനാചാരങ്ങൾ, ചാത്തൻസേവ, സാത്താൻ ആരാധന, വെച്ചുപൂജ, പക്ഷി-മൃഗാരാധന, ജിന്നുകളുടെ പ്രവർത്തനം, ഇവയുടെ ഭയത്തിൽനിന്നും ആകർഷണത്തിൽനിന്നും ദൂഷിത ഫലങ്ങളിൽനിന്നും ഞങ്ങളെ സംരക്ഷിക്കുവാൻ ഞങ്ങൾക്കുചുറ്റും സംരക്ഷണ കവചം തീർക്കണമേ.

മുഖ്യദൂതന്മാരേ, സാത്താനൊരുക്കുന്ന കെണികളിൽനിന്ന്, ചതി പ്രയോഗത്തിൽനിന്ന്, ഗൂഢാലോചനകളിൽനിന്ന്, ദുരുപയയോഗങ്ങളിൽനിന്ന്, ദുഷ്ടസ്വാധീന വലയങ്ങളിൽനിന്നു, രഹസ്യവും പരസ്യവുമായ എല്ലാ അപകടങ്ങളിൽനിന്നും ധാർമിക അധഃപതനം, ദുരന്തം, യുദ്ധം, മാരക രോഗങ്ങൾ, പകർച്ചവ്യാധികൾ, ക്ഷാമം ഇവയിൽനിന്നെല്ലാം സംരക്ഷിക്കപ്പെടുവാൻ ഞങ്ങളുടെമേൽ കുരിശടയാളം പതിക്കണമേ. 

പേമാരി, ജലപ്രളയം, ഇടിമിന്നൽ, കൊടുങ്കാറ്റ്‌, കടൽക്ഷോപം, അത്യുഷ്ണം, അതിശൈത്യം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂകമ്പം, പാരമ്പര്യരോഗങ്ങൾ, പൈശാചിക രോഗങ്ങൾ, വിഷജീവികൾ, വിഷവായു, ഭക്ഷ്യവിഷബാധ, വന്യമൃഗശല്യം, ഉപദ്രവകാരികളായ കീടങ്ങൾ, തീപിടുത്തം, വൈറസ് രോഗങ്ങൾ, എന്നിവയിൽനിന്ന് ഞങ്ങളെയും കുടുംബങ്ങളെയും ചിറകുവിരിച്ചു കാത്തുകൊള്ളണമേ. ആമേൻ. 

(1 വിശ്വാസ പ്രമാണം,  1 സ്വർഗ്ഗ, 1 നന്മ, 1 ത്രിത്വസ്തുതി)

Wednesday, August 2, 2023

Divine Mercy Shrine of Holy Mary, Thodupuzha, Kerala

Divine Mercy Shrine of Holy Mary is a famous Pilgrim Center in Thodupuzha of Idukki district. As the Infinite Mercy of Lord Jesus Christ is flowing abundantly here, many devotees belonging to different religions visit this Shrine and pray for the fulfilment of their intentions. It is a recently developed Shrine and was officially established on 2006 August 15. As per the directions of the Holy Virgin Mary, Who appeared to a 7-year old girl Chippy several times, her parents Puthiyedathu John and Reji handed over the house in which they were living and the Grotto constructed within it to the Syro Malabar Catholic Eparchy of Kothamangalam. And the Diocesan Bishop Mar George Punnakottil blessed it and Christened it as "Divine Mercy Shrine of Holy Mary".

Within a short time, the name and fame of the Shrine spread to different parts of the state and today the Shrine is being visited by pilgrims not only from Kerala state, but also from other Indian states and even from some foreign countries. It has become a centre of solace for all who are weary and heavy laden and many devotees testify that they have received numerous miracles in their lives through the intervention of the Holy Virgin Mother Who is the patron of this Holy place.

Location:

The Divine Mercy Shrine is located at a distance of about 1.2 km from the Thodupuzha private bus stand. It is situated some 450 meters inside from the Thodupuzha-Pala main road.

Directors:

Rev Fr George Chettur is the present Rector. He is a pious Priest, a notable preacher and a gifted counsellor. 

Rev Fr Anthony Vilayappillil is the vice rector 

To assist the spiritual functioning of the Shrine and to upkeep its cleanliness and sanctity, some Rev Sisters belonging to the SABS congregation are also deputed there.

Contact numbers:

Phone: 088483 86322

E-mail: divinemercyshrinethodupuzha@gmail.com

Timings and Schedule of Spiritual services:

Spiritual Services like Holy Masses, Rosary prayers, Divine Mercy Chaplets and Novenas, Way of the Cross etc. are held there daily as per the schedule published by the authorities. In addition to them, special prayer meetings are conducted for the kids, for the youth and for the fruitless couples.

Confessions are heard everyday.

The perpetual Adoration Chapel is open for the public to worship from morning 8.00 am till night 8.00 pm everyday.

Please find below the latest timings of Holy Mass and other services held at Divine Mercy Shrine Thodupuzha.



Tuesday, July 25, 2023

Prayer to Apostle St James യാക്കോബ് ശ്ലീഹായോടുള്ള


നമ്മുടെ കർത്താവായ ഈശോമിശിഹായുടെ പന്ത്രണ്ടു ശ്ലീഹന്മാരിൽ പ്രധാനികളായ മൂവരാണ് വിശുദ്ധ പത്രോസ്, വിശുദ്ധ യാക്കോബ്, വിശുദ്ധ യോഹന്നാൻ എന്നിവർ. കർത്താവു എല്ലാ ശിഷ്യന്മാരെയും കൊണ്ടുപോകാത്ത പല സ്ഥലങ്ങളിലും ഈ മൂന്നു പേരെ കൊണ്ടുപോകുന്നതായി പരിശുദ്ധ വേദപുസ്തകത്തിൽ നാം കാണുന്നു. 

വിശുദ്ധ യാക്കോബും വിശുദ്ധ യോഹന്നാനും സെബദി എന്ന മനുഷ്യന്റെ മക്കളും സഹോദരങ്ങളും ആയിരുന്നു. ഇവർ ബലിഷ്ഠമായ ആകാരവും തീഷ്ണമായ പെരുമാറ്റവും ഉള്ളവരായിരുന്നതുകൊണ്ടു നമ്മുടെ കർത്താവു ഇവരെ 'ഇടിമുഴക്കത്തിന്റെ മക്കൾ' (Boanerges) എന്ന് വിളിക്കുമായിരുന്നു. 

യേശു കർത്താവിന്റെ അപ്പോസ്തലന്മാരിൽ യോഹന്നാൻ ശ്ലീഹ ഒഴികെയുള്ള എല്ലാവരുംതന്നെ രക്തസാക്ഷികളായി മരണം വരിച്ചു. ഇതിൽ ആദ്യമായി രക്തസാക്ഷ്യ മകുടം ചൂടൻ ഭാഗ്യം ലഭിച്ചത് അപ്പോസ്തലനായ യാക്കോബ് ശ്ളീഹാക്കാണ്! 

വിശുദ്ധ യാക്കോബ് ശ്ലീഹ സുവിശേഷ പ്രഘോഷണത്തിനായി പോയത് സ്പെയിൻ ദേശത്തേക്കാണ്. അവിടുത്തെ ജനങ്ങൾക്ക് കർത്താവിനെപ്പറ്റി  പഠിപ്പിച്ചു അവരെ വിശ്വാസികളാക്കി. ഒരിക്കൽ വലിയ ഒരു സൈന്യവുമായി മുഹമ്മദീയർ സ്പെയിൻ രാജ്യം  ആക്രമിച്ചപ്പോൾ പരിഭ്രാന്തരായ രാജാവും ജനങ്ങളും തങ്ങളുടെ സ്വർഗീയ മധ്യസ്ഥനായ യാക്കോബ് ശ്ലീഹായുടെ സഹായം അപേക്ഷിക്കുകയും, ശ്ലീഹ സ്വർഗ്ഗത്തിൽനിന്നു ഒരു വെള്ളക്കുതിരയുടെ പുറത്തു, വെള്ളിടിത്തീ പോലെ ജ്വലിക്കുന്ന വാളുമേന്തി, മുഖ്യ ദൂതനായ റപ്പായേൽ മാലാഖയുമായെത്തി യുദ്ധംചെയ്തു രാജ്യത്തെ രക്ഷിച്ചത് ഒരു ചരിത്ര സത്യം!  

തിരുസഭയുടെയും സത്യ വിശ്വാസത്തിന്റെയും ശത്രുക്കളിൽനിന്നും, കൂടോത്രം, ദുർമന്ത്രവാദം, കൈവിഷം, അതുപോലുള്ള ആഭിചാരങ്ങളിൽനിന്നും, ഇസ്ലാമിക ജിൻ പോലുള്ള ദുർശക്തികളിൽനിന്നും വിടുതലും സംരക്ഷണവും ലഭിക്കുന്നതിനും യാക്കോബ് ശ്ലീഹായോടുള്ള ഈ പ്രാർത്ഥന വളരെ ഫലദായകമാണ്!

പ്രാർത്ഥന

സെബദീപുത്രന്മാരിൽ ഒരുവനും, കർത്താവായ യേശുക്രിസ്തുവിന്റെ ബന്ധുവും, ഇടിമുഴക്കത്തിന്റെ പുത്രൻ എന്ന് അറിയപ്പെടുന്നവനുമായ വിശുദ്ധ യാക്കോബ് ശ്ലീഹായേ, ദിവ്യഗുരുവായ യേശുക്രിസ്തുവിന്റെ സത്യപ്രബോധനം വഴിയായി സ്‌പെയിൻ രാജ്യത്തെ അങ്ങ് ക്രൈസ്തവ രാജ്യമാക്കിയല്ലോ. ക്രൂശിതന് സാക്ഷ്യം വഹിക്കുവാൻ ഹെരോദ് അഗ്രിപ്പായുടെ നിഷ്ടൂര വാളിന്റെ മുൻപിൽ സധൈര്യം കഴുത്തുകാണിച്ചു ശിരച്ഛേദനം വഴിയായി രക്തസാക്ഷിമകുടം ചൂടിയ അപ്പസ്തോല പ്രമുഖനേ, പാപികളും ബലഹീനരും ക്ലേശിതരും പീഡിതരുമായ ഞങ്ങളെ സഹായിക്കണമേ. ശത്രുക്കളുമായുള്ള ഘോരയുദ്ധത്തിൽ വലിയ പരാജയഭീതിയോടെ തങ്ങളുടെ അപ്പസ്തോലനായ അങ്ങയുടെ മാധ്യസ്ഥ്യം യാചിച്ച സ്‌പെയിൻ രാജ്യത്തെ ശത്രുകാരങ്ങളിൽനിന്നും രക്ഷിക്കാൻ വെള്ളക്കുതിരപ്പുറത്തു വെള്ളിടിത്തീപോലെ ജ്വലിക്കുന്ന വാളുമേന്തി സ്വർഗ്ഗത്തിൽനിന്നും ഇറങ്ങിവന്ന് അങ്ങ് പടപൊരുതിയല്ലോ. വിശുദ്ധ റഫായേൽ  മാലാഖയും സ്വർഗസൈന്യങ്ങളും അങ്ങയോടുചേർന്നു യുദ്ധം ചെയ്യുകയും ശത്രുക്കളെ നിഷ്കരുണം വധിച്ചു വലിയ വലിയ വിജയം നേടിക്കൊടുക്കുകയും ചെയ്തുവല്ലോ. അസ്‌മോദേവൂസ്‌ എന്ന ദുഷ്ടപിശാചിൽനിന്നും സാറായെയും തോബിയാസിനെയും രക്ഷിച്ച റഫായേൽ മാലാഖയോട് ചേർന്ന്, ജിൻ എന്ന ദുഷ്ട ശക്തിയിൽനിന്നും, അവന്റെ ദുഷ്ടരായ ദൂതന്മാരിൽനിന്നും, സകല ക്രൈസ്തവ വിശ്വാസികളേയും, പ്രത്യേകിച്ച് എന്നെയും എന്റെ കുടുംബത്തേയും നാടിനേയും രക്ഷിക്കേണമേ. ഗുരുവും കർത്താവുമായ യേശുക്രിസ്തുവിന്റെ സ്വർഗീയമഹത്വത്താൽ, അവിടുത്തെ വലംഭാഗത്തു ആയിരിക്കുവാൻ അഭിലഷിച്ച അങ്ങേക്ക്, സ്വർഗത്തിൽ ലഭിച്ചിരിക്കുന്ന ഉന്നതമായ മഹത്വത്തിൽനിന്നും, അങ്ങേ മാധ്യസ്ഥം യാചിക്കുന്ന ഞങ്ങളെ സഹായിക്കണമേ. ആമേൻ.      


Wednesday, July 12, 2023

Prayer to Rosa Mystica Mother (റോസാ മിസ്റ്റിക്കാ മാതാവ്)


 

റോസാ മിസ്റ്റിക്കാ മാതാവിനോടുള്ള പ്രാർത്ഥന.

[Note: പരിശുദ്ധ റോസാമിസ്റ്റിക്കാ മാതാവിനോടുള്ള ഈ ജപത്തിൽ (നൊവേനയിൽ) 3 അപേക്ഷകളാണ് ചേർത്തിരിക്കുന്നത്. 1 നമ്മുടെ കുടുംബത്തിനുവേണ്ടി. 2 ലോകത്തിനും എല്ലാ ജനപഥങ്ങൾക്കും വേണ്ടി. 3 പുരോഹിതർക്കും സമർപ്പിതർക്കും വേണ്ടി.]

"ഓ മധുരമനോഹരി അമ്മേ, അങ്ങയുടെ നന്മയും മാധുര്യവും ഞങ്ങൾക്ക് കാണിച്ചു തരണമേ. പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. അങ്ങേ പ്രാർത്ഥനകളും കണ്ണുനീരും വഴിയായി, അവിടുത്തെ തിരുസുതൻ ഈശോമിശിഹായുടെ കൃപ ലോകം മുഴുവനിലും നിറയ്ക്കണമേ. ആമ്മേൻ"

 ഓ പരിശുദ്ധ മറിയമേ, റോസാമിസ്റ്റിക്കാ, ഈശോമിശിഹായുടെയും ഞങ്ങളുടെയും മാതാവേ, ഞങ്ങളുടെ പ്രത്യാശയും ശക്തിയും ആശ്വാസവും അങ്ങാകുന്നു. അങ്ങയുടെ മാതൃസ്നേഹത്താൽ അങ്ങയുടെ സ്വർഗീയ അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ. (പിതാവിന്റെയും..... ആമ്മേൻ)

1. ഓ റോസാമിസ്റ്റിക്കാ, കളങ്കമേശാത്ത കന്യകയേ, കൃപനിറഞ്ഞവളേ, കൃപയുടെ മാതാവേ, അങ്ങയെ വണങ്ങുന്ന മക്കളായ ഞങ്ങൾക്കുവേണ്ടി അങ്ങയുടെ തിരുക്കുമാരനോട് പ്രാർത്ഥിച്ചു ദൈവത്തിന്റെ കരുണ പ്രാപിച്ചു തരണമേ. ഞങ്ങളുടെ യോഗ്യതയല്ല അങ്ങയുടെ കരുണയിൽ കൃപയും അനുഗ്രഹവും ഞങ്ങൾ പ്രാർത്ഥിക്കുന്നു. അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേൾക്കുമെന്ന് ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു. (നന്മ നിറഞ്ഞ...)

2. ഓ റോസാമിസ്റ്റിക്കാ, യേശുനാഥന്റെ മാതാവേ, ജപമാല രാജ്ഞി, യേശുക്രിസ്തുവിന്റെ ഭൗതിക ശരീരമായ തിരുസഭയുടെ അമ്മേ, പലവിധ കലഹങ്ങളാൽ ഭിന്നിച്ചു നിൽക്കുന്ന മനുഷ്യവംശത്തിനു മുഴുവൻ ഐക്യവും സമാധാനവും നൽകണമേ. അങ്ങയുടെ മക്കൾ എല്ലാവരെയും സ്നേഹത്തിൽ ഒന്നിപ്പിക്കുകയും മാനസാന്തരത്തിന്റെ വരം നൽകി അനുഗ്രഹിക്കുകയും ചെയ്യണമേ. (നന്മ നിറഞ്ഞ....)  

3. ഓ റോസാമിസ്റ്റിക്കാ, അപ്പസ്തോലന്മാരുടെ രാജ്ഞി, വിശുദ്ധ കുർബാനയോടുള്ള ഭക്തി വർദ്ധിപ്പിക്കണമേ. വൈദീക ജീവിതത്തിലേക്കും സന്യാസ ജീവിതത്തിലേക്കുമുള്ള ദൈവവിളികൾ വർദ്ധിപ്പിക്കണമേ. ദൈവവിളി ലഭിച്ചവർ അതിനനുസൃതമായി ജീവിക്കുവാനും അതുവഴി അങ്ങേ തിരുസുതന്റെ രാജ്യം വിസ്തൃതമാക്കിത്തീർക്കുവാനും ഇടയാകട്ടെ. (പരിശുദ്ധ രാജ്ഞി....)"

റോസാമിസ്റ്റിക്കാ, തിരുസഭയുടെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. 

Also Read>>> https://spiritualitypostures.blogspot.com/2022/07/rosa-mystica-holy-mothers-feast-july-13.html

Friday, July 7, 2023

3rd Grandparents Day, Plenary Indulgence day in Catholic Church


നാം ഇപ്പോൾ ആയിരിക്കുന്നത് ദൈവകരുണയുടെ യുഗത്തിലാണ്. ദൈവത്തിന്റെ അനന്തമായ കരുണ പെരുമഴപോലെ ഇടതടവില്ലാതെ പെയ്തുകൊണ്ടിരിക്കുന്ന കാലം. ഏതൊരു കൊടും പാപിക്കും, തന്റെ പാപത്തെക്കുറിച്ചുള്ള ബോധ്യം ലഭിച്ചാൽ അതിനെയോർത്തു ആഴമായി അനുതപിച്ചിട്ടു, കർത്താവിന്റെ സന്നിധിയിൽ വന്നു (തിരുസഭയിലെ പുരോഹിതനോട്) പാപസങ്കീർത്തനത്തിലൂടെ ഏറ്റുപറഞ്ഞാൽ പരിപൂർണ പാപമോചനം ഉടനടി ലഭിക്കും.  

എന്നാൽ ഒരുവൻ ചെയ്തുകൂട്ടിയ എല്ലാ പാപങ്ങളും പശ്ചാത്താപത്തോടുകൂടിയ കുമ്പസാരം വഴി ക്ഷമിക്കപ്പെടുമ്പോഴും, പാപങ്ങളുടെ പരിണിതഫലങ്ങൾക്കു താൻതന്നെ പരിഹാരപ്രവർത്തികൾ ചെയ്യേണ്ടതായുണ്ട്. ഇല്ലെങ്കിൽ മരണശേഷം സ്വർഗത്തിൽ ദൈവസന്നിധിയിൽ പ്രവേശിക്കുന്നതിന് മുൻപ് ശുദ്ധീകരണ സ്ഥലത്തു തന്റെ പാപങ്ങൾക്കുള്ള കാലികശിക്ഷ അനുഭവിച്ചു ശുദ്ധി പ്രാപിക്കേണ്ടതായുണ്ട്. 

ഇതിനു ഒരു പോംവഴിയായി കാലാകാലങ്ങളിൽ പ്രത്യേക സന്ദർഭങ്ങളിൽ കത്തോലിക്കാ സഭയുടെ തലവന്മാരായ മാർപാപ്പാമാർ, തങ്ങൾക്കു സഭയുടെ സ്ഥാപകനും ഉടയവനുമായ കർത്താവായ യേശുക്രിസ്തു നൽകിയ അധികാരം ഉപയോഗിച്ച് 'ദണ്ഡവിമോചനം' നൽകിവരുന്നു! ദണ്ഡവിമോചനം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ദിവസം നല്കപ്പെട്ടിട്ടുള്ള നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ ഏതൊരു കൊടിയ പാപിക്കും  പരിപൂർണ വിശുദ്ധി പ്രാപിക്കാവുന്നതും (ജീവിച്ചിരിക്കുമ്പോഴോ മരണ ശേഷമോ സ്വന്തം പ്രവർത്തികളുടെ പരിണിത ഫലമായി അനുഭവിക്കേണ്ടുന്ന കാലിക ശിക്ഷകൾ അനുഭവിക്കാതെ തന്നെ)  മരണശേഷം നേരിട്ട് സ്വർഗത്തിൽ എത്തിച്ചേരാവുന്നതും ആണ്.

2023 ജൂലൈ 23 ഞായറാഴ്ച കത്തോലിക്കാ തിരുസഭ മുത്തച്ഛന്മാരുടെയും മുത്തച്ചിമാരുടെയും വയോധികരുടെയും ദിനം ആചരിക്കുന്നു. (ജൂലൈ മാസം 26 നു ദൈവമാതാവിന്റെ അമ്മയായ വിശുദ്ധ അന്നമ്മയുടെയും അപ്പനായ വിശുദ്ധ യോവാക്കീമിന്റെയും (St Joachim) (അതായതു നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ വല്യപ്പച്ചന്റേയും വല്യമ്മച്ചിയുടേയും) തിരുന്നാളിന് അടുത്തുവരുന്ന 4-ആം ഞായറാഴ്ചയാണ് മുത്തച്ഛന്മാരുടെ/വയോധികരുടെ ദിനം ആഘോഷിക്കുന്നത്). 2021 മുതലാണ് ഫ്രാൻസിസ് മാർപാപ്പ World Grandparents Day കത്തോലിക്കാ തിരുസഭയിൽ ആചരിക്കാൻ ആഹ്വാനം ചെയ്തത്.

ഈ പൂർണ ദണ്ഡവിമോചനം സ്വായത്തമാക്കാൻ നാം ചെയ്യേണ്ടുന്നവ: 

1. ഒരുക്കത്തോടെയുള്ള നല്ല കുമ്പസാരം നടത്തുക (ഇന്നേ ദിവസം കുമ്പസരിക്കാൻ സൗകര്യപ്പെടാത്തവർ അനുതപിക്കുക, ഏറ്റവും അടുത്ത് സാധിക്കുന്ന ദിവസം കുമ്പസാരിക്കുക)

2. വിശുദ്ധ കുർബാനയിൽ ഭക്തിയോടെ സംബന്ധിച്ചു ദിവ്യകാരുണ്യം സ്വീകരിക്കുക

3. മാർപാപ്പയുടെ നിയോഗത്തിനുവേണ്ടി 1 സ്വർഗ്ഗ 1 നന്മ 1 ത്രിത്വ ചൊല്ലുക.

4. സ്വന്തം വല്യപ്പന്മാരെയോ വല്യമ്മമാരെയോ രോഗികളായ വയസ്സായവരെയോ സന്ദർശിക്കുക, സ്നേഹത്തോടെ സംസാരിക്കുക, സാധിക്കുന്ന ശ്രുശൂഷകൾ ചെയ്യുക. 

നാം ഇപ്പോൾ ജീവിച്ചിരിക്കുന്ന ഈ സമയം തന്നെ പരിപൂർണ ദണ്ഡവിമോചനം നേടാൻ മറക്കരുതേ.... ഇതിന്റെ വില നമുക്ക് ഇപ്പോൾ ഊഹിക്കാൻ പറ്റുന്നതിലും വളരെ വളരെ അധികമാണ്!

Sunday, July 2, 2023

"जाgo" Jesus Youth National Conference, Bangalore: October 2023


Jesus Youth (JY) is the largest Catholic Movement in the world formed with the aim of helping the young people lead a moral and fulfilling life in accordance with the teachings of our Lord Jesus Christ.

Jesus Youth, which was first formed in Kerala in India, has widely spread to five continents. It is recognized by the Holy Sea. Members of the Jesus Youth have been extending their services in many parts of the world.

Jesus Youth is conducting a national conference in Bangalore in 2023 October. It is titled as जाgo which means go go!

The official theme song released for जाgo is embedded above. 

जाgo venue: Christ College, Hosur Road, Bangalore.
Date: 2023 October 21-24 

For more details and Registration, please contact these phone numbers:
+91 7405415070 / +91 6362 251841

Friday, June 16, 2023

Mathavinte VIMALA HRIDAYA Prathishta Prayer



പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിനു സ്വയം പ്രതിഷ്ഠിക്കുന്ന പ്രാർത്ഥന. 

[ഈ പ്രാർത്ഥന അനുദിനം ചൊല്ലുന്നതുവഴി വിമലഹൃദയ പ്രതിഷ്ഠ പുതുക്കപ്പെടുന്നു.]


 "ദൈവമാതാവും അമലോത്ഭവയുമായ പരിശുദ്ധ കന്യകയേ, ദൈവത്തിന്റെയും സകല സ്വർഗ്ഗവാസികളുടെയും സാന്നിധ്യത്തിൽ ഞാൻ അങ്ങയെ എന്റെ മാതാവും രാജ്ഞിയുമായി പ്രഖ്യാപിക്കുന്നു. 
പിശാചിനെയും അവന്റെ എല്ലാ പ്രവർത്തികളെയും ആഘോഷങ്ങളെയും പരിത്യജിച്ചുകൊള്ളാമെന്നു വാഗ്‌ദാനം ചെയ്തുകൊണ്ട് അങ്ങയുടെ വിമലഹൃദയത്തിനു ഞാൻ എന്നെത്തന്നെ പ്രതിഷ്ഠിക്കുന്നു. 
എന്റെ ആത്മാവിനെയും ശരീരത്തെയും ബുദ്ധിയെയും മനസ്സിനെയും ഹൃദയത്തെയും അവയുടെ എല്ലാ കഴിവുകളോടും കൂടെ ഞാൻ അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു. എന്റെ എല്ലാ സത് പ്രവൃത്തികളും പരിഹാര പ്രവൃത്തികളും അവയുടെ യോഗ്യതകളും ലോകമെങ്ങും അർപ്പിക്കപ്പെടുന്ന  ദിവ്യബലികളുടെ യോഗ്യതകളോട് ചേർത്ത് അങ്ങേ തൃപ്പാദത്തിങ്കൽ കാഴ്ചവെക്കുന്നു. 
കാലത്തിലും നിത്യതയിലും ദൈവ മഹത്വത്തിനും ആത്മാക്കളുടെ രക്ഷക്കുമായി അങ്ങേ ഹിതാനുസരണം അവ വിനിയോഗിച്ചുകൊള്ളണമേ". ആമ്മേൻ. 

Mystics who saw alive the most Sacred Heart of Jesus Christ

Tuesday, June 13, 2023

THIRUHRIDAYA (Sacred Heart) Prathishta Prayer പ്രതിഷ്ഠ


ഈശോയുടെ തിരുഹൃദയത്തിനു കുടുംബത്തെ പ്രതിഷ്ഠിക്കുന്ന പ്രാർത്ഥന. 

[ഈ പ്രാർത്ഥന ദിവസവും കുടുംബ പ്രാർത്ഥനയിൽ (സന്ധ്യാപ്രാർത്ഥനയിൽ) ഭക്തിയോടു ചൊല്ലേണ്ടതാകുന്നു] 

"ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരേയും ഞങ്ങൾ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തിൽ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ പ്രവൃത്തികളെല്ലാം അങ്ങുതന്നെ നിയന്ത്രിക്കണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീർവദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങൾ വിശുദ്ധീകരിക്കുകയും സങ്കടങ്ങളിൽ ആശ്വാസം നല്കുകയും ചെയ്യണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാനിടയായാൽ ഞങ്ങളോട് ക്ഷമിക്കണമേ. ഈ കുടുംബത്തില്ലുള്ളവരെയും ഇവിടെനിന്ന് അകന്നിരിക്കുന്നവരേയും സമൃദ്ധമായി അനുഗ്രഹിക്കണമേ.  

മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ. അങ്ങയെ കണ്ടാനന്ദിക്കുവാൻ സ്വർഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ.

പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയവും മാർ യൗസേഫ് പിതാവും  ഞങ്ങളുടെ ഈ പ്രതിഷ്ഠയെ അങ്ങേക്കു സമർപ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിന്റെ സജീവസ്മരണ ഞങ്ങളിൽ നിലനിർത്തുകയും ചെയ്യട്ടെ".


ഈശോ മിശിഹായുടെ തിരുഹൃദയമേ,

           -ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ,

           -ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വിശുദ്ധ യൗസേഫ് പിതാവേ,

           -ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

വിശുദ്ധ മാർഗ്ഗരീത്താ മറിയമേ,

            -ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.